കൊച്ചി : എയർ ഇന്ത്യാ വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ . നേരത്തെ ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന ടാറ്റയുടെ സുഡിയോ ബഹിഷ്ക്കരിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു . മാത്രമല്ല ഇതിനായി ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടന ഇതിനായി പ്രകടനവും നടത്തിയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസമുണ്ടായ അപകടം മുതലെടുത്തും ടാറ്റയെയും , എയർ ഇന്ത്യയെയും ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം ഉയർത്തിയിരിക്കുകയാണ് കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ .
അപകടം പോലും ടാറ്റാ ഗ്രൂപ്പിനെ അനാസ്ഥയാണെന്ന രീതിയിലും വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല ടാറ്റ പ്രഖ്യാപിച്ച ഇൻഷുറൻസ് തുക ലഭിക്കില്ലെന്നും , ആരും വിശ്വസിക്കരുതെന്നുമൊക്കെ പ്രചാരണം നടത്തുന്നുമുണ്ട് . ടാറ്റയ്‌ക്കെതിരെ നടക്കുന്ന സംഘടിത സൈബർ ആക്രമണമാണിതെന്നതിൽ സംശയമില്ല .
ടാറ്റയിൽ നിന്ന് എയർ ഇന്ത്യ തിരിച്ചെടുക്കണമെന്ന മട്ടിലും ആഹ്വാനമുണ്ട് . അതേസമയം ഇത്തരത്തിൽ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്നവർക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് . ഇത്തരക്കാർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക