ന്യൂദല്‍ഹി: 500 രൂപ നോട്ട് നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. അതിനിടെയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 500 രൂപാനോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. അഴിമതി തടയാന്‍ 500 രൂപ നോട്ട് നിരോധിക്കണമെന്ന അഭിപ്രായമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെയ്‌ക്കുന്നത്.
100, 200 രൂപ നോട്ടുകള്‍ മാത്രം മതി എന്ന അഭിപ്രായക്കാരനാണ് ചന്ദ്രബാബു നായിഡു. കാരണം വന്‍തുകകള്‍ കൈമാറാന്‍ ബുദ്ധിമുട്ടാകും. അത് അഴിമതിപ്പണം കൈമാറുന്നതിന് തടസ്സമാകും എന്ന അഭിപ്രായമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെയ്‌ക്കുന്നത്. എല്ലാ വലിയ മൂല്യമുള്ള നോട്ടുകളും നിരോധിക്കണമെന്ന അഭിപ്രായക്കാരനാണ് ചന്ദ്രബാബു നായിഡു.
കള്ളപ്പണവും കള്ളനോട്ടും തടയാനാണ് മോദി 500, 1000 രൂപ നോട്ടുകള്‍ 2016ല്‍ നിരോധിച്ചത്. പക്ഷെ പിന്നീട് 500 രൂപ നോട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. പക്ഷെ എല്ലാം വ്യക്തമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം വന്നിരിക്കുകയാണ്. ഒരിയ്‌ക്കലും 500 രൂപ നോട്ട് നിരോധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്. 500 രൂപ നോട്ട് നിയമപരമായി തുടരുമെന്നും അതിന്റെ മൂല്യം സംരക്ഷിക്കപ്പെടുമെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) നടത്തിയ ഫാക്ട് ചെക്കിലാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 500 രൂപ നോട്ട് ഇനിയും തുടരുമെന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതെന്നും പിഐബി ഫാക്ട് ചെക്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക