ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഗുരുഗ്രാമില്‍ നടത്തിയ കോടികളുടെ ഭൂമി അഴിമതിക്കേസിലും ഇന്ത്യവിട്ട് യുകെയിലേക്ക് ഓടിപ്പോയ ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തിന്റെ പേരിലും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്യാന്‍ നോട്ടീയസയച്ച് ഇഡി. ജൂണ്‍ 10 ചൊവ്വാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ് വധേര. “തനിക്ക് ജന്മദിനം ആഘോഷിക്കേണ്ടതുള്ളതിനാല്‍ ഇഡി ഓഫീസില്‍ ഹാജരാവാന്‍ സാധിക്കില്ലെന്നും മറ്റൊരു ദിവസം ഹാജരാവാകാമെന്നുമായിരുന്നു റോബര്‍ട്ട് വധേര അറിയിച്ചിരിക്കുന്നത്.
വധേരയുടെ ലണ്ടനിലെ സ്വത്തും 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ ഇടപാടുകളും ആണ് ഇഡി പരിശോധിച്ചുവരുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി കോടികളുടെ ആയുധ ഇടപാട് നടത്തിയിരുന്നു. ഇതില്‍ നിന്നും കിട്ടിയ കമ്മീഷന്‍ ഉപയോഗിച്ച് ലണ്ടനിലെ ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം റോബര്‍ട്ട് വധേരയുടെ പേരിലാണ്.
ലണ്ടനിലെ ആഡംബര വസതി വാങ്ങിയ ഇടപാടില്‍ റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധം ഇഡി അന്വേഷിക്കുന്നുണ്ട്. ലണ്ടനിലെ സ്വത്തുവാങ്ങിയതിന് പിന്നിലെ ധാനകാര്യ ഇടപാട്, വ്യക്തിഗതമായ ഇരുവരും തമ്മിലുള്ള ബന്ധം, മലയാളി ബിസിനസുകാരനായ തമ്പിയുടെ ഇതുമായുള്ള ബന്ധം, ബന്ധപ്പെട്ട ഇമെയിലുകള്‍ എന്നിവ ഇഡി പരിശോധിക്കുന്നുണ്ട്.
2008ല്‍ ഹരിയാനയില്‍ നടത്തിയ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും റോബര്‍ട്ട് വധേരയ്‌ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. ആ കേസില്‍ ഏപ്രില്‍ 17ന് ഇഡിയ്‌ക്ക് മുന്‍പില്‍ വധേര ഹാജരായിരുന്നു. 2018 മുതല്‍ റോബര്‍ട്ട് വധേര ഇഡിയുടെ അന്വേഷണത്തില്‍ ഉണ്ട്.
വധേരയുടെ അനുയായിയായ സഞ്ജയ് ഭണ്ഡാരി 2016ല്‍ ഇന്ത്യ വിട്ട് യുകെയിലേക്ക് ഓടിപ്പോയിരുന്നു. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സഞ്ജയ് ഭണ്ഡാരിക്കുണ്ട്. ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലണ്ടനിലെ കോടതിയോട് ഇന്ത്യ അപേക്ഷിച്ചെങ്കിലും തീഹാര്‍ ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിക്കുകയായിരുന്നു. തീഹാറില്‍ തട്ടിപ്പറിയും അക്രമവും നിറഞ്ഞ ഇടമാണെന്നായിരുന്നു അന്ന് ബ്രിട്ടനിലെ കോടതി വിധിച്ചത്.
ഇത് രാഷ്‌ട്രീയ പ്രതികാരമാണെന്ന് റോബര്‍ട്ട് വധേര പറയുന്നു. തനിയ്‌ക്കെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റോബര്‍ട്ട് വധേര ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: