കോഴിക്കോട് : കേരള തീരത്തിനടുത്ത് അറബിക്കടലില്‍ തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം പുരോഗമിക്കുന്നു.തീപിടുത്തമുണ്ടായി ഒരു ദിവസം പിന്നിട്ടിട്ടും തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
കപ്പല്‍ പത്ത് മുതല്‍ പതിനഞ്ച് ഡിഗ്രിവരെ ചരിഞ്ഞിട്ടുണ്ട്. കണ്ടെയ്‌നറുകളില്‍ നിന്ന് ഉയരുന്ന കനത്ത പുകയും പൊട്ടിത്തെറിയുമാണ് രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായിരിക്കുന്നത്.
കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നിലവില്‍ പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കുക എന്നതാണ്. വാട്ടര്‍ ജെറ്റ് ഫ്യൂവല്‍ ടാങ്ക് പൊട്ടി തെറി ഒഴിവാക്കാനും തീര സംരക്ഷണ സേനയും സംഘവും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കടലിലേക്ക് വീണ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കനുള്ള ശ്രമം നടക്കുന്നു. എന്നാല്‍ ഈ ദൗത്യം അതീവ ദുഷ്‌കരമാണ്. കടലില്‍ നിന്ന് വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കണ്ടെയ്‌നറുകള്‍ കരയ്‌ക്കടിയാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: