തിരുവനന്തപുരം : സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് ചൊവ്വാഴ്ച .നാളെ വൈകിട്ട് 5 മണി വരെ സ്‌കൂളുകളില്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും.ഇതിനുശേഷം എണ്ണമെടുക്കാന്‍ അനുവാദമില്ല.
കണക്കെടുപ്പില്‍ അപാകത സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനാധ്യാപകനാണ്. യു ഐ ഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ലെന്നും ഓണ്‍ലൈന്‍ ആയാണ് കണക്ക് ശേഖരിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു
കുട്ടികളുടെ എണ്ണം അനുസരിച്ച് ആയിരിക്കും തസ്തിക നിര്‍ണയം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പദ്ധതി തയാറാക്കും. പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ട് പോയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പി എം ശ്രീ പദ്ധതിയ്‌ക്ക് കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. അതിനാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയിലാണ്. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: