ഒട്ടാവ: വരാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. മാത്രമല്ല, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും നിരവധി വിതരണ ശൃംഖലകളുടെ കേന്ദ്രബിന്ദുവുമായ രാജ്യം. അതിനാല്‍തന്നെ ഇന്ത്യയുടെ സാന്നിധ്യം അര്‍ത്ഥവത്താവും. അതിനാലാണ് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതെന്ന് കാര്‍ണി പറഞ്ഞു. മോദി അത് സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ മറ്റ് ജി7 രാജ്യങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായെന്ന് കാനഡയിലെ ഏഷ്യാ പസഫിക് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് വിന നദ്ജിബുള്ളയും പറഞ്ഞു. ജി7 ലെ മറ്റ് ആറ് അംഗങ്ങള്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതില്‍ കാനഡയാണ് ഏറ്റവും പിന്നിലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: