Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ അത് ബഹിഷ്കരിക്കുന്ന ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂവെന്ന് ശ്രീജിത് പണിയ്ക്കര്‍. കാരണം ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള ഉല്‍പന്നങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ ഉല്‍പാദിപ്പിക്കുന്നവരാണ് ഈ കമ്പനികള്‍.

Published by

തിരുവനന്തപുരം: ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ അത് ബഹിഷ്കരിക്കുന്ന ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂവെന്ന് ശ്രീജിത് പണിയ്‌ക്കര്‍. കാരണം മനുഷ്യര്‍ക്ക് അത്യന്താപേക്ഷിതമായ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള ഉല്‍പന്നങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ ഉല്‍പാദിപ്പിക്കുന്നവരാണ് ഈ കമ്പനികള്‍.-ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത് പണിയ്‌ക്കര്‍.

ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റംസ് (Elbit Systems) എന്ന പ്രതിരോധ കമ്പനിയുമായിസഹകരിച്ച് അദാനിയുടെ കമ്പനി ഹെര്‍മിസ് ഡ്രോണ്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ ഡ്രോണ്‍ ഒരു പക്ഷെ പലസ്തീനില്‍ ഉപയോഗിച്ചിരിക്കാം. അതുകൊണ്ട് അദാനിയെ ബഹിഷ്കരിക്കുമോ? മഹീന്ദ്ര ഡിഫന്‍സ് നിര്‍മ്മിയ്‌ക്കുന്ന എത്രയോ ഉപകരണങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ട്. അങ്ങിനെയെങ്കില്‍ മഹീന്ദ്രയുടെ ഉല്‍പന്നങ്ങളെ ബഹിഷ്കരിക്കാന്‍ പറയുമോ? അങ്ങിനെ നിങ്ങള്‍ അദാനിയെയും മഹീന്ദ്രയെയും ടാറ്റയെയും ബഹിഷ്കരിക്കാന്‍ ശ്രമിച്ചാല്‍  പട്ടിണി കിടന്ന് ചുവകയേ ഉള്ളൂ. അത്രമാത്രം ഉല്‍പന്നങ്ങളാണ് ഈ കോര്‍പറേറ്റുകള്‍ നിര്‍മമിക്കുന്നത്.-ശ്രീജിത് പണിയ്‌ക്കര്‍ പറഞ്ഞു.

ഈ കോര്‍പറേറ്റുകളുടെ ഉല്‍പന്നങ്ങളെ ആശ്രയിക്കാതെ ഒരു ദിവസം ഇന്ത്യക്കാരന് കടന്നുപോകാന്‍ കഴിയില്ല. സൂഡിയോയിലെ വസ്ത്രങ്ങളില്‍ പിഞ്ചുമക്കളുടെ ചോരക്കറ പുരണ്ടിട്ടുണ്ടെന്ന് വരെ എസ് ഐഒ പറയുന്നത് എത്ര ക്രൂരതയാണ്. ടാറ്റയുടെ സൂഡിയോ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് മികച്ച ഡ്രസ് സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്ന സ്ഥാപനമാണ്. ഇസ്രയേലില്‍ ബിസിനസ് ചെയ്തതുകൊണ്ട് ടാറ്റയുടെ ഉല്‍പന്നങ്ങളില്‍ പലസ്തീനില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ടിരിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. ഇതിനെ സമരം എന്ന് വിളിക്കില്ല. സര്‍ക്കസ് എന്നേ ഞാന്‍ പറയുന്നു. ടാറ്റ എന്ത് തെറ്റ് ചെയ്തു? സൂഡിയോ എന്ത് തെറ്റ് ചെയ്തു?–ശ്രീജിത് പണിയ്‌ക്കര്‍ പറഞ്ഞു.

ഇസ്രയേലില്‍ ബിസിനസ് നടക്കുന്ന ആളുകള്‍ പലസ്തീന്‍ കാരുടെ വംശഹത്യയ്‌ക്ക് വേണ്ടി നേരിട്ടോ പരോക്ഷമായോ പണം മുടക്കുകയാണ് എന്നുണ്ടെങ്കില്‍ ഇന്ത്യാസര്‍ക്കാര്‍ ഇസ്രയേലുമായി എന്തൊക്കെ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ടെക്സാര്‍ വണ്‍ എന്ന ഉപഗ്രഹം വിക്ഷേപിക്കാന്‍ സഹായിച്ചത് ഇന്ത്യയുടെ ഐഎസ് ആര്‍ഒ ആണ്..  പകലും രാത്രിയിലും ഉയര്‍ന്ന റെസലൂഷനുള്ള ചിത്രങ്ങള്‍ എടുക്കാനാണ് ഈ ഉപഗ്രഹം ഉപയോഗിക്കുന്നത്. അത് ഇസ്രയേല്‍ അവരുടെ പലസ്തീനെതിരായ യുദ്ധത്തിന് വേണ്ടി ഉപയോഗിച്ചിരിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ ഐഎസ് ആര്‍ഒയെ ബഹിഷ്കരിക്കാനായി പറയുമോ? ഇന്ത്യാ ഗവണ്‍മെന്‍റിനെ ബഹിഷ്കരിക്കാന്‍ പറയുമോ? ഇന്ത്യയാണ് പലസ്തീനിലെ കുഞ്ഞുങ്ങളുടെ ബേബി കില്ലര്‍ എന്ന് നിങ്ങള്‍ പറയുമോ? എത്രത്തോളം ആപല്‍ക്കരമാണ് ആ പ്രസ്താവന? അങ്ങേയറ്റം രാജ്യദ്രോഹപരമാകില്ലേ അത്?”- ശ്രീജിത് പണിയ്‌ക്കര്‍ ചോദിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക