ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐഒ ടാറ്റയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം രാജ്യദ്രോഹപരമാണെന്ന് പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകയ്ക്ക് ടാറ്റ ആരെന്ന് പറഞ്ഞുകൊടുത്ത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
എസ് ഐഒ ടാറ്റ പോലെ ഇന്ത്യാ രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് ഏറ്റവുമധികം കഷ്ടപ്പെട്ട ടാറ്റ പോലുള്ള ഒരു കമ്പനിയെ ബഹിഷ്കരിക്കുന്നത് ശരിയാണോ എന്ന് ചോദിക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ എന്നും സന്ദീപ് വാചസ്തതി മാധമപ്രവര്‍ത്തകയെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി. ബ്രിട്ടീഷുകാര്‍ 1947ല്‍ ഇവിടം വിട്ടുപോകുമ്പോള്‍ നാമവശേഷമായ ഇന്ത്യാരാജ്യത്തിന്റെ പുനരുദ്ധാരണത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത കമ്പനിയാണ് ടാറ്റ എന്ന് താങ്കള്‍ക്ക് അറിയാമോ എന്ന സന്ദീപ് വാചസ്പതിയുടെ ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരമില്ലായിരുന്നു.
“ലാഭനഷ്ടം നോക്കാതെ ഈ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നിലകൊണ്ട കമ്പനിയാണ ടാറ്റ. ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ നിര്‍മ്മിച്ചുനല്‍കാന്‍, സൈന്യത്തിന് വേണ്ടി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍, ജനങ്ങള്‍ക്ക് തൂമ്പ മുതല്‍ ഉപ്പുമുതല്‍ എയ്റോപ്ലെയിന്‍ വരെ ഈ രാജ്യത്തിന് ടാറ്റ നിര്‍മ്മിച്ച് നല്‍കി”.- സന്ദീപ് വാചസ്പതി വിവരിച്ചു.
ആ കമ്പനിയ്‌ക്കെതിരെ നിലപാടെടുക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐ ഒ നിലപാടെടുക്കുന്നത് രാജ്യദ്രോഹമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമില്ലേ എന്ന സന്ദീപ് വാചസ്പതിയുടെ ചോദ്യത്തിനും മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരം മുട്ടി. ഇസ്രയേലുമായി ബന്ധപ്പെട്ട വിഷയത്തിലാണല്ലോ എസ് ഐ ഒയുടെ നിലപാട് എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക പിടിച്ചുനില്‍ക്കാന്‍ നോക്കി. ഇസ്രയേലിന് എന്താണ് പ്രശ്നം എന്ന ചോദിച്ച സന്ദീപ് വാചസ്പതി രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി നിലപാടെടുത്ത കമ്പനിയായ ടാറ്റയ്‌ക്കെതിരെ നിലപാടെടുക്കുന്നത് രാജ്യദ്രോഹമല്ല, എസ് ഐ ഒയുടെ സമരത്തെ വിമര്‍ശിക്കുന്ന നിലപാടാണ് രാജ്യദ്രോഹം എന്ന് പറയുന്ന താങ്കളോട് കൂടുതല്‍ ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി സൂചിപ്പിച്ചു. അപ്പോഴും എസ് ഐ ഒ നടത്തുന്ന പ്രതിഷേധം ജനാധിപത്യപരമല്ലേ എന്ന് അപ്പോഴും മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടാറ്റ സൂഡിയോയെ പെരുന്നാള്‍ ദിനത്തില്‍ ബഹിഷ്കരിക്കണം എന്ന് പറയുന്നവരെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ എന്ന സന്ദീപ് വാചസ്പതിയുടെ മറുചോദ്യത്തിന് മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരം മുട്ടിപ്പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക