Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

ഇഡിയെ കേരളത്തില്‍ വിചാരണ ചെയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടത്-ജിഹാദി മാധ്യമ ശൃംഖല. അതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസില്‍ ദിവസേനയെന്നോണം വാര്‍ത്തകള്‍ നല്‍കുകയാണ് ദേശാഭിമാനിയും മറ്റ് ജിഹാദി വാര്‍ത്താസൈറ്റുകളും.

Janmabhumi Online by Janmabhumi Online
Jun 7, 2025, 09:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇഡിയെ കേരളത്തില്‍ വിചാരണ ചെയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടത്-ജിഹാദി മാധ്യമ ശൃംഖല. അതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസില്‍ ദിവസേനയെന്നോണം വാര്‍ത്തകള്‍ നല്‍കുകയാണ് ദേശാഭിമാനിയും മറ്റ് ജിഹാദി വാര്‍ത്താസൈറ്റുകളും.

ഈ എല്ലാ വാര്‍ത്തകളും എടുത്തു പരിശോധിച്ചാല്‍ അതിന്റെ തലക്കെട്ട് ആരംഭിക്കുന്നത് ഇങ്ങിനെയാണ്: ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’. വാസ്തവത്തില്‍ ഇങ്ങിനെ എഴുതുന്നത് പത്രധര്‍മ്മത്തിന് നിരക്കുന്നതാണോ എന്ന ചോദ്യം പല പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും ഉയര്‍ത്തുന്നു. കേരളത്തിലെ ഇഡി ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ യാദവിനെതിരെയാണ് രണ്ട് കോടിയുടെ കൈക്കൂലി ആരോപണം. കൊല്ലത്തെ കശുവണ്ടി ബിസിനസുകാരനായ അനീഷ് ബാബുവാണ് തന്നെ കേസില്‍ നിന്നും ഒഴിവാക്കാന്‍ രണ്ട് കോടി രൂപ ശേഖര്‍കുമാറിന് വേണ്ടി വില്‍സന്‍ എന്ന് പേരുള്ള വ്യക്തി ആവശ്യപ്പെട്ടെന്ന് ആരോപിച്ചിരിക്കുന്നത്. അനീഷ് ബാബുവില്‍ നിന്നും കൈക്കൂലി വാങ്ങാന്‍ എത്തിയെന്ന് ആരോപിച്ച് വില്‍സനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 50 ലക്ഷം രൂപ വീതം നാല് തവണയായി കേരളത്തിന് പുറത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാനാണ് വില്‍സന്‍ എന്ന വ്യക്തി നിര്‍ദേശിച്ചത്. രണ്ട് ലക്ഷം തനിക്ക് ക്യാഷായി കൈക്കൂലിയായി നല്‍കാന്‍ വില്‍സന്‍ അനീഷ് ബാബുവിനോട് ആവശ്യപ്പെട്ടത്രെ. അനീഷ് ബാബു ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ലക്ഷം രൂപ അനീഷ് ബാബുവില്‍ നിന്നും വാങ്ങാന്‍ വന്ന വില്‍സനെവിജിലന്‍സ് സംഘം പിടികൂടിയത്.

എന്തായാലും ഇതുവരെയും വിജിലന്‍സിന് ഇഡി അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖര്‍കുമാര്‍ യാദവിനെതിരെ എത്രമാത്രം തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് അറിയില്ല. നിലവില്‍ അനീഷ് ബാബുവിന്റെ ആരോപണവും വില്‍സന്‍ എന്ന പ്രതിയുടെ അറസ്റ്റും മാത്രമാണ് വിജിലന്‍സിന്റെ കൈകളില്‍ ഉള്ളത്. കോടതി ഒരു വ്യക്തിയെ കേസില്‍ പ്രതിയെന്ന് വിധിക്കുന്നതുവരെ ആ വ്യക്തിയെ പ്രതി എന്ന് വിളിക്കാമോ എന്ന ധാര്‍മ്മികവും നിയമപരവുമായ ചോദ്യമാണ് ഉയരുന്നത്.

മിക്ക പത്രങ്ങളും ഓണ്‍ലൈന്‍ ചാനലുകളും ശേഖര്‍കുമാര്‍ യാദവിനെതിരായ കേസില്‍ ഉപയോഗിക്കുന്നത് ഒരൊറ്റ തലക്കെട്ടാണ്- ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’. ഇത് വായിക്കുന്ന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ തലക്കെട്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ വായനക്കാരന്‍ ധരിക്കുക ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ പ്രതിയായിക്കഴിഞ്ഞു എന്നാണ്. വാസ്തവത്തില്‍ കൈക്കൂലിക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിമാത്രമാണ് ഇഡി ഉദ്യോഗസ്ഥനാണ് ശേഖര്‍ കുമാര്‍ യാദവ്. അതിനാല്‍ ഈ മാധ്യമങ്ങളുടെ തലക്കെട്ട് ബോധപൂര്‍വ്വം ഇഡിയെ കരിവാരിതേക്കുക എന്ന പദ്ധതിയുടെ ഭാഗമാണോ എന്നും നിയമവിദഗ്ധരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു.

ഇഡി തന്നെ കശുവണ്ടി മുതലാളിയായ അനീഷ് ബാബുവിനെതിരെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത് കേരളത്തിലെ മാധ്യമങ്ങളില്‍ അധികമായി അച്ചടിച്ചുവന്നിട്ടില്ല. ഇന്ത്യാ ടുഡേ അത് വിശദമായി നല്‍കിയിരുന്നു. ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. മെയ് 19നാണ് ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇഡിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അനീഷ് എന്ന കൊട്ടാരക്കരയിലെ ബിസിനസുകാരന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും ഇഡി ആരോപിക്കുന്നു. ഇഡിയുടെ ഈ ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനും ഉത്തരം പറയേണ്ടത് കോടതിയാണ്. എന്തായാലും ഇഡി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്. ഈ ജാമ്യം കേരളഹൈക്കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കുന്നവരെ പിടികൂടുന്നതില്‍ ഇഡി സ്തുത്യര്‍ഹമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ ഇഡി ഉദ്യോഗസ്ഥന്‍ തന്നെ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതുമാണ്. അതുകൊണ്ടായിരിക്കണം ഇഡി തന്നെ ഈ കേസില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായി അനീഷ് ബാബുവിനെ ദല്‍ഹിക്ക് വിളിച്ച് ചോദ്യം ചെയ്തിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇഡി എന്നറിയുന്നു.

എന്തായാലും കോടതി കൈക്കൂലിക്കുറ്റം ചെയ്തു എന്ന് വിധിക്കാത്തിടത്തോളം മാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന ‘ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്’ എന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഇഡി ഉദ്യോഗസ്ഥനെ കോടതി ശിക്ഷിക്കും മുന്‍പ് കുറ്റവാളിയാക്കുന്ന നടപടിയാണെന്നും അത് തെറ്റാണെന്നും മാധ്യമരംഗത്തെ പരിചയസമ്പന്നരും പറയുന്നു.

Tags: EDvigilanceenforcement directorateAneesh BabuVazhavila cashewsShekharkumar YadavEDvsVigilance
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)
India

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

Kerala

വിജിലന്‍സ് കേസില്‍ ഇഡി ഉദ്യോഗസ്ഥനനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍

Kerala

ഇ ഡി ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി നോട്ടീസ് നല്‍കി

News

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

പുതിയ വാര്‍ത്തകള്‍

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് , ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

ഡൽഹി – ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി ; ആയിരങ്ങളുടെ ജീവൻ കാത്ത് രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനോധൈര്യം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച : രാജ്ഭവനില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രഭാഷണം

അഹമ്മദാബാദ് വിമാനാപകടത്തില്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, വിജയ് രൂപാണിയുടെ മരണം നികത്താനാകാത്ത നഷ്ടം

അനധികൃതമായി ആലുവയിൽ എത്തിയ ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies