കോട്ടയം: രാമപുരത്തിനു സമീപം കുറിഞ്ഞിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മെഡിക്കല്‍ റെപ്രസെന്‌റേറ്റീവായ യുവതിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു പിന്നില്‍ വാഹനമോടിച്ചയാളും സുഹൃത്തും തമ്മില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കമെന്ന് പൊലീസ്. കാറില്‍ കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാറുടമയും സുഹൃത്തും അറസ്റ്റിലായി. വാക്ക് തര്‍ക്കത്തിന് ഇടയില്‍ കാര്‍ മനപൂര്‍വ്വം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാര്‍ ഓടയില്‍ വീണ് ആര്‍പ്പുക്കര കരിപ്പൂത്തട്ട് കൊട്ടാരത്തില്‍ ജോസ്ന (37) മരിച്ചത് . ആര്‍പ്പുക്കര കുന്നുകാലയില്‍ നീതു സനീഷ് (36), കാറോടിച്ചിരുന്ന അയ്മനും ചിദംബരത്തില്‍ രഞ്ജിത്ത് (35) , കാണക്കാരി മാലിപ്പറമ്പ് ജോജോ (32) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ നീതു ഐസിയുവിലാണ്.
ഇതില്‍ കാറോടിച്ചിരുന്ന രഞ്ജിത് മദ്യപിച്ചിരുന്നതായി തെളിഞ്ഞു. കാറില്‍ നിന്ന് ആറു ഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു. രഞ്ജിത്തും ജോജോയും തമ്മില്‍ കാറില്‍ വച്ച് വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ രഞ്ജിത് കാര്‍ ഓടയിലേക്ക് ഇടിച്ചറക്കുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: