Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

ഈ ലോക പരിസ്ഥിതിദിനത്തില്‍, സുസ്ഥിര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യന്‍ റെയില്‍വേ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. വൈദ്യുതവത്കരിച്ച ഓരോ ട്രാക്കും, സ്ഥാപിച്ചിട്ടുള്ള ഓരോ സൗരോര്‍ജ പാനലും, റോഡിലൂടെയല്ലാത്ത ഓരോ ചരക്കു കണ്ടെയ്നറും നമ്മുടെ ജനങ്ങള്‍ക്കും ഭൂമിക്കുമുള്ള ശുഭപ്രതീക്ഷയാണ്.

അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയില്‍വേ മന്ത്രി) by അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയില്‍വേ മന്ത്രി)
Jun 5, 2025, 11:47 am IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

യാത്രയ്‌ക്കായി ആലോചിക്കുമ്പോഴെല്ലാം മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് ട്രെയിനില്‍ യാത്ര ചെയ്യാനാകും നാം തീരുമാനിക്കുക. സുഖസൗകര്യങ്ങള്‍ കണക്കിലെടുത്തു മാത്രമല്ല, ഈ തെരഞ്ഞെടുപ്പ്. സംശുദ്ധവും ഹരിതാഭവുമായ ഭാരതത്തെക്കൂടിയാണ് അതിലൂടെ നാം ഒപ്പം ചേര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 700 കോടിയിലധികം പേരാണ് യാത്രയ്‌ക്കായി ഇന്ത്യന്‍ റെയില്‍വേ തെരഞ്ഞെടുത്തത്. ഇതു നമ്മുടെ ജീവിതരേഖയാണ്; നല്ല നാളേയ്‌ക്കായുള്ള ഹരിതപ്രതീക്ഷയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാമൃതലക്ഷ്യങ്ങളിലേക്ക്, 2070 ഓടെ നെറ്റ് സീറോയിലേക്ക്, ചെന്നെത്താന്‍ ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ സഹായിക്കുന്നു. ബഹുമുഖ സമീപനത്തിലൂടെയാണ് റെയില്‍വേ ഇതു സാധ്യമാക്കുന്നത്. റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കു യാത്ര മാറ്റുന്നതും സംശുദ്ധവും ഹരിതാഭവുമായ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതുമാണ് അതിനായുള്ള വഴികള്‍. ഈ സംയുക്ത ശ്രമങ്ങള്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ കാര്‍ബണ്‍രഹിതമാക്കാന്‍ സഹായിക്കുന്നു.

പുരോഗതിയുടെ പാത: റോഡില്‍നിന്ന് റെയില്‍പ്പാതയിലേക്ക്

2013-14 ല്‍, റെയില്‍വേ ഏകദേശം 1055 ദശലക്ഷം ടണ്‍ ചരക്കാണ് വിവിധിയിടങ്ങളിലേക്കു കൊണ്ടുപോയത്. 2024-25ല്‍ ഇത് 1617 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ചരക്കുനീക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേയായി ഇന്ത്യന്‍ റെയില്‍വേ മാറി. വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം, റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മാറ്റം നമ്മുടെ രാജ്യത്ത് 143 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം ഒഴിവാക്കാന്‍ സഹായകമായി. 121 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമാണിത്.

റെയില്‍പ്പാതയിലൂടെയുള്ള ചരക്കുനീക്കത്തിനു റോഡ് മാര്‍ഗമുള്ളതിന്റെ പകുതിയോളം മാത്രമാകും ചെലവാകുക. ഇതിനര്‍ഥം വ്യവസായങ്ങള്‍ക്കു മാത്രമല്ല, സമ്പൂര്‍ണ സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ ലാഭമാണ് ഇതേകുന്നത് എന്നാണ്. കഴിഞ്ഞ ദശകത്തില്‍ ലോജിസ്റ്റിക്‌സ് ചെലവില്‍ 3.2 ലക്ഷം കോടി ലാഭിക്കാന്‍ ഈ മാറ്റം സഹായിച്ചു.
ട്രക്കുകളെ അപേക്ഷിച്ച് 90 ശതമാനം കുറവ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് റെയില്‍വേ പുറന്തള്ളുന്നത് എന്നതിനാല്‍ സംശുദ്ധമാര്‍ഗം കൂടിയാണിത്. അതായത്, നമ്മുടെ ആകാശത്തെ മലിനവായു കുറയുകയും നമുക്കുള്ള ശുദ്ധവായു കൂടുകയും ചെയ്യുമെന്നു സാരം. ഈ മാറ്റത്തിലൂടെ നാം ലാഭിച്ചത് 2857 കോടി ലിറ്റര്‍ ഡീസലാണ്. അതായത് ഇന്ധനച്ചെലവില്‍ ഏകദേശം 2 ലക്ഷം കോടിയുടെ ലാഭം.

ഹരിത പാതകളും കരുത്തുറ്റ രാഷ്‌ട്രവും

ഭാരതം ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കാന്‍ നമ്മുടെ ഗതാഗതമേഖലയെ വൈദ്യുതവത്കരിക്കേണ്ടത് തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. 2014നു മുമ്പുള്ള 60 വര്‍ഷം, ഇന്ത്യന്‍ റെയില്‍വേ വൈദ്യുതവത്കരിച്ചത് 21,000 കിലോമീറ്റര്‍ ട്രാക്കാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ നാം
വൈദ്യുതിവത്കരിച്ചത് 47,000 കിലോമീറ്റര്‍ പാതയും. ഇന്നു നമ്മുടെ ബ്രോഡ്ഗേജ് ശൃംഖലയുടെ 99 ശതമാനവും വൈദ്യുതവത്കരിച്ചു.

സ്റ്റേഷനുകള്‍, നിര്‍മാണശാലകള്‍, പണിപ്പുരകള്‍ എന്നിവയ്‌ക്കായി റെയില്‍വേ കൂടുതലായി ഹരിതോര്‍ജം ഉപയോഗിക്കുന്നു. ട്രെയിനോടിക്കുന്നതിനു കൂടുതല്‍ ഹരിതോര്‍ജം ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം ഇന്ത്യയെ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കു നയിക്കും.

ചരക്കുനീക്കത്തിലെ വിപ്ലവം

ഈ മുന്നേറ്റത്തിനു കരുത്തേകുന്നതിനായി, ചരക്കുഗതാഗതത്തിനു
മാത്രമായി രൂപകല്‍പ്പന ചെയ്ത വൈദ്യുതവത്കരിച്ചതും ഉയര്‍ന്ന ശേഷിയുള്ളതുമായ റെയില്‍വേപ്പാതകളായ, സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ (ഉലറശരമലേറ എൃലശഴവ േഇീൃൃശറീൃെ ഉഎഇ) ഭാരതം സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ 2741 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ ഡിഎഫ്‌സി, റോഡിലെ തിരക്കും ഡീസല്‍ ഉപഭോഗവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഗണ്യമായി കുറയ്‌ക്കുന്നു.

ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പോലുള്ള ആധുനിക, ‘സീറോ-എമിഷന്‍’ സാങ്കേതികവിദ്യയും ഭാരതം സ്വീകരിക്കുന്നു. ഹരിയാനയിലെ ജീന്ദിനും സോനീപത്തിനും ഇടയില്‍ ഓടുന്ന ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ 2600 യാത്രക്കാരെ വഹിക്കും. ലോകത്തിലെ ഏറ്റവും കരുത്തുറ്റതും നീളമേറിയതുമായ ഹൈഡ്രജന്‍ ട്രെയിനാകും ഇത്.

സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയും

സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്ത്വവും കൈകോര്‍ത്തു മുന്നേറേണ്ടതുണ്ടെന്നു തെളിയിക്കുകയാണ് ഭാരതം. ലോകബാങ്കിന്റെ ‘ലോജിസ്റ്റിക്
സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2023’ അനുസരിച്ച്, ഭാരതം 38-ാം സ്ഥാനത്താണ്. 2014നു ശേഷം 16 സ്ഥാനങ്ങളുടെ കുതിപ്പ്. റെയില്‍വേ വൈദ്യുതീകരണത്തിന്റെ വികാസം, ചെലവുകളും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറച്ചു. ഇതു വേഗതയും ശേഷിയും വര്‍ധിപ്പിച്ചു. ഇത് ഭാരതത്തെ ലോകോത്തര ലോജിസ്റ്റിക്‌സ് നിലവാരത്തിനു വളരെ അടുത്തെത്തിച്ചു.

റെയില്‍വേ നെറ്റ് സീറോയിലേക്ക്

ഇന്ത്യന്‍ റെയില്‍വേ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നത് 2030 ആണ്. വൈദ്യുതവത്കരണം വേഗത്തില്‍ നടപ്പാക്കിയതും റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കു ചരക്കുനീക്കം വലിയ തോതില്‍ മാറുന്നതും കാരണം, 2025ല്‍ത്തന്നെ ഭാരതം റെയില്‍വേ നെറ്റ് സീറോ (സ്‌കോപ്പ് 1) ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ്.

ഈ ലോക പരിസ്ഥിതിദിനത്തില്‍, സുസ്ഥിര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യന്‍ റെയില്‍വേ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. വൈദ്യുതവത്കരിച്ച ഓരോ ട്രാക്കും, സ്ഥാപിച്ചിട്ടുള്ള ഓരോ സൗരോര്‍ജ പാനലും, റോഡിലൂടെയല്ലാത്ത ഓരോ ചരക്കു കണ്ടെയ്നറും നമ്മുടെ ജനങ്ങള്‍ക്കും ഭൂമിക്കുമുള്ള ശുഭപ്രതീക്ഷയാണ്.

Tags: RailwayWorld enviornment daygrowth and sustainability
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

Kerala

കൊല്ലത്തിനും ഇരവിപുരത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

India

ട്രെയിനില്‍ തല്‍കാല്‍ ബുക്കിങ്ങിന് ജൂലായ് ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

Kerala

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies