കൊല്‍ക്കൊത്ത: ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ബോളിവുഡിലെ സിനിമാതാരങ്ങളൊന്നും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതികരിച്ചില്ലെന്ന ശര്‍മ്മിഷ്ഠ പനോളിയുടെ വീഡിയോ പോസ്റ്റാണ് വിവാദമായത്. ഇത് വര്‍ഗ്ഗീയച്ചുവയുള്ള പോസ്റ്റാണെന്ന് വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നതോടെ മാപ്പ് ചോദിച്ച് ശര്‍മ്മിഷ്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ ദിവസങ്ങള്‍ക്കകം ശര്‍മ്മിഷ്ട പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും കോടതി ജൂണ്‍ 13 വരെ ശര്‍മ്മിഷ്ഠയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിച്ച് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാനും അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജിയായ പാര്‍ത്ഥസാരഥി ചാറ്റര്‍ജിയാണ് ജാമ്യം നിഷേധിച്ചത്.
ശര്‍മ്മിഷ്ടയ്‌ക്ക് എതിരെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശര്‍മ്മിഷ്ടയെ പൊലീസ് അറസ്റ്റഅ ചെയ്ത്. ആ പരാതി നല്‍കിയ വ്യക്തി ഹിന്ദുത്വത്തെ പതിവായി അധിക്ഷേപിക്കുന്ന ആലാണെന്ന് കണ്ടെത്തിയിരുന്നു. അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ തെറ്റ് ചെയ്തു എന്നതോന്നലുണ്ടായതിനെതുടര്‍ന്ന് മാപ്പ് പറഞ്ഞ ശര്‍മ്മിഷ്ഠയ്‌ക്ക് ജാമ്യം നല്‍കണമെന്ന് അന്ന് നടി കങ്കണ റണാവത്ത് എംപി അഭ്യര്‍ത്ഥിച്ചിരുന്നു. ശര്‍മ്മിഷ്ഠയെ ശിക്ഷിക്കുക വഴി ന്യൂനപക്ഷപ്രീണനത്തിന് ശ്രമിക്കുകയാണ് മമത സര്‍ക്കാരെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നത്. ബിജെപിക്കാരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ചില പരോക്ഷ സൂചനകളും ഈ സന്ദേശങ്ങളില്‍ കടത്തിവിടാന്‍ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്. ‘അജ്ഞാതനെ ഇന്ത്യയിലും ഇറക്കാന്‍ സമയമായി’ എന്നതാണ് ഒരു വിമര്‍ശനം.പാകിസ്ഥാനില്‍ അജ്ഞാതന്റെ വെടിയേറ്റ് ലഷ്കര്‍ ഇ ത്വയിബയിലേയും ഹിസ്ബുള്‍ മുജാഹിദ്ദീനിലേയും തീവ്രവാദിനേതാക്കള്‍ കൊല്ലപ്പെടുന്നത് പതിവാണ്. ഈ അജ്ഞാതനെ ഇന്ത്യന്‍ രഹസ്യസേന അയയ്‌ക്കുന്നതാണ് എന്നൊക്കെ അടക്കം പറച്ചിലുകള്‍ ഉണ്ട്. ഇത് സാഹചര്യം ദുരുപയോഗപ്പെടുത്തി ‘അജ്ഞാതന്‍’ എന്ന പദം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരായ വധഭീഷണിയിലും ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്. വധ ഭീഷണി അയ്കയ്‌ക്കുന്നത് ബിജെപിക്കാരാണെന്ന് വരുത്തിതീര്‍ക്കാനാനാണ് ഈ ശ്രമമെന്ന് കരുതുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി അയച്ച അക്കൗണ്ടുകള്‍ എല്ലാം വ്യാജമായി സൃഷ്ടിച്ചവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതായത് ബിജെപിയെ കുടുക്കാന്‍ വേണ്ടി എതിരാളികളുടെ ശ്രമമാണിതെന്ന് കരുതുന്നു.
ജസ്റ്റിസ് പാര്‍ത്ഥസാരഥിയെ വധിക്കൂ എന്ന് 23595 എന്ന അക്കൗണ്ടില്‍ നിന്നും ടോസ്റ്റ് ഇന്ത്യ എന്ന അക്കൗണ്ടില്‍ നിന്നും സന്ദേശം എത്തിയിട്ടുണ്ട്. ഇത് രണ്ടും വ്യാജ അക്കൗണ്ടാണ്. വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിച്ച് വധഭീഷണി അയച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: