ന്യൂദല്‍ഹി: നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ ബിഎസ്-6, സിഎന്‍ജി , ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. വായു മലിനീകരണം തടയുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പിന്‌റെ ഭാഗമായാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രധാന ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ 2,299 ഇലക്ട്രിക് ഓട്ടോകള്‍ സര്‍ക്കാര്‍ വിന്യസിക്കും, മാളുകള്‍, ട്രാന്‍സിറ്റ് ഹബ്ബുകള്‍, വാണിജ്യ മേഖലകള്‍ എന്നിവയിലുടനീളം 18,000 പൊതു, സെമി-പബ്ലിക് ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. നിലവിലുള്ള ഇവി അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റും നവീകരണവും പദ്ധതിയിലുണ്ട്.
80% സര്‍ക്കാര്‍ വാഹനങ്ങളും ശുദ്ധമായ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കുക എന്ന പദ്ധതി നടപ്പാക്കും. വനങ്ങള്‍, സംരക്ഷിത പ്രദേശങ്ങള്‍ തുടങ്ങിയ സെന്‍സിറ്റീവ് പാരിസ്ഥിതിക മേഖലകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ, അത്യാവശ്യമല്ലാത്തതും വൈദ്യുത വാഹനങ്ങള്‍ അല്ലാത്തതുമായ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും.
പഴയ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി, നഗരത്തിന്റെ എല്ലാ അതിര്‍ത്തി പ്രവേശന പോയിന്റുകളിലും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇവ എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ സ്വയമേവ കണ്ടെത്തി ഫ്‌ലാഗ് ചെയ്യും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: