ന്യൂദൽഹി ; ബക്രീദ് സമയത്ത് ചില മുസ്ലീം വിശ്വാസികൾ പശുക്കളെ ബലിയർപ്പിക്കുന്നത് ഹിന്ദുക്കളെ പ്രകോപിപ്പിക്കുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് . ഈ മൃഗബലി ആചാരം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വാരണാസിയിലെ പാതാൾപുരി മഠത്തിൽ മതനേതാക്കളും ബുദ്ധിജീവികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ മതപാരമ്പര്യത്തിന്റെ പേരിൽ പശുവിനെ ബലിയർപ്പിക്കുന്നത് സ്വീകാര്യമല്ല . ഗോവധം എവിടെയും അനുവദിക്കരുത് . പരസ്യമായി മൃഗബലി നടത്തിയാൽ അത് സാമുദായിക ഐക്യത്തിന്റെ ആത്മാവിനെ വ്രണപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
വാരണാസി ഒരു പുരാതന- പുണ്യനഗരമാണ് . നഗരത്തിലൂടെ നിരവധി നദികൾ ഒഴുകുന്നുണ്ട് . ഉത്സവങ്ങളുടെ പേരിൽ മൃഗബലി നടത്തുകയും അവയുടെ രക്തം നദികളിലേക്ക് ഒഴുകുകയും ചെയ്താൽ അത് മതവികാരങ്ങളെയും പരിസ്ഥിതിയെയും നേരിട്ട് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഏതെങ്കിലും ഉത്സവ വേളയിൽ പരസ്യമായി മൃഗബലി നടത്തരുത്, ഈ ആചാരത്തെ ഞങ്ങൾ എതിർക്കുന്നു.‘ ശങ്കരാചാര്യ സ്വാമി പറഞ്ഞു.
ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളായി കണക്കാക്കപ്പെടുന്ന മക്കയുടെയും മദീനയുടെയും 8 കിലോമീറ്റർ ചുറ്റളവിൽ മൃഗബലി നിരോധിച്ചിട്ടുണ്ടെന്നും ബനാറസ് ഹിന്ദു സർവകലാശാല ചരിത്ര പ്രൊഫസർ ഡോ. രാജീവ് ശ്രീവാസ്തവ പറഞ്ഞു. അതുപോലെ, വത്തിക്കാൻ നഗരത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. അതുപോലെ തന്നെ കാശി ഒരു മതനഗരമാണ്, ഒരു ഉത്സവത്തിലും ഇവിടെ പൊതു മൃഗബലി നടക്കരുത്.
പാരമ്പര്യത്തെയും പരിസ്ഥിതിയെയും വെല്ലുവിളിക്കുന്ന രീതികളാണ് ഇത്തരം ആചാരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: