ന്യൂയോർക്ക് : ഓപ്പറേഷൻ സിന്ദൂരിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷം പാകിസ്ഥാൻ ഇപ്പോൾ ഇന്ത്യയോട് ചർച്ചകൾക്കായി അപേക്ഷിക്കുന്നു. ഇതോടൊപ്പം അവർ ലോകത്തിന് മുന്നിൽ പുതിയ രേഖകൾ സമർത്ഥമായി അവതരിപ്പിക്കുന്നുമുണ്ട്.
അമേരിക്കയിലെത്തിയ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ പ്രതിനിധി സംഘം ന്യൂയോർക്കിലെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും നയതന്ത്രജ്ഞർക്ക് ഈ രേഖകൾ വിതരണം ചെയ്യുകയാണിപ്പോൾ.
ഇന്ത്യ പൗരൻമാരുടെ ഇടങ്ങൾ ആക്രമിച്ചു. അവർ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടു, തുടക്കത്തിൽ ഊർജ്ജ, ജല ലക്ഷ്യങ്ങൾ ആക്രമിച്ചു, ഇവയെല്ലാം പാകിസ്ഥാനുള്ളിലെ തീവ്രവാദികളുടെ താവളങ്ങളാണെന്ന് ഇന്ത്യ അവകാശപ്പെട്ടു തുടങ്ങിയ പൊള്ളയായ അവകാശവാദങ്ങൾ നിരത്തിയാണ് ബിലാവൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ പാവത്താൻ കളിക്കുന്നത്.
ഈ രേഖകൾ പ്രകാരം ഇന്ത്യ തങ്ങളുടെ വ്യോമതാവളങ്ങളും ജനങ്ങളുടെ താമസസ്ഥലങ്ങളും നശിപ്പിച്ചതായും പാകിസ്ഥാൻ അവകാശപ്പെടുന്നു. കൂടാതെ ഇതിനോടകം തന്നെ പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്ന് ബിലാവൽ ലോകത്തോട് സമ്മതിച്ചിട്ടുണ്ട്.
അതേ സമയം പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങളും 9 തീവ്രവാദ ഒളിത്താവളങ്ങളും ഉൾപ്പെടെ 28 സ്ഥലങ്ങൾ ആക്രമിച്ചതായി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനിൽ എവിടെയെല്ലാമാണ് ഇന്ത്യ ആക്രമണം നടത്തിയത് ?
മാണ്ഡി ബഹാവുദ്ദീൻ
ഖൈരിയൻ
റാവൽപിണ്ടി
ലാഹോർ
ഝാങ്
സിയാൽകോട്ട്
ശേഖുപുര
ബഹവൽനഗർ
റഹിംയാർ ഖാൻ
പെഷാവർ
കറാച്ചി
സഖർ
ചക്വാൾ
ഗുജറാത്ത്
സർഗോധ
ജേക്കബാദ്
മിയാൻവാലി
ചോർ
ബഹവൽപൂർ
ഗുജ്രൻവാല
ഹൈദരാബാദ്
മനോ
മുസാഫറാബാദ്
റാവലക്കോട്ട്
കോട്‌ലി
ഭീംബാർ
കൂടാതെ വെടിയുണ്ടയ്‌ക്ക് ഷെൽ ഉപയോഗിച്ച് മറുപടി നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ഭീകരർക്കെതിരായ ഏറ്റവും വിജയകരമായ ഓപ്പറേഷനാണിതെന്നും പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സൈന്യം നൂറുകണക്കിന് കിലോമീറ്ററുകൾ ഉള്ളിലേക്ക് കയറി പാകിസ്ഥാൻ സൈന്യത്തെ ആക്രമിച്ചു. ഇപ്പോൾ തീവ്രവാദികളെ സഹായിക്കുന്നവർ അതിന് വലിയ വില നൽകേണ്ടിവരും. ഇന്ത്യയിലെ 140 കോടി പൗരന്മാർ പറയുന്നത് വെടിയുതിർത്താൽ വെടിയുണ്ടയ്‌ക്ക് ഷെൽ കൊണ്ട് മറുപടി നൽകുമെന്നാണെന്നും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: