ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐക്ക് രഹസ്യവിവരങ്ങള്‍ നല്‍കിയ ഗഗന്‍ ദീപ് സിങ്ങ് എന്ന യുവാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച വിവരങ്ങളാണ് ഗഗന്‍ ദീപ് സിങ്ങ് കൈമാറിയതെന്ന് പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഇതിന് പുറമെ ഗോപാല്‍ സിങ്ങ് ചൗള എന്ന പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരനുമായും ബന്ധം പുലര്‍ത്തിയിട്ടുണ്ട്.

ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും 20 ഐഎസ്ഐ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ കിട്ടി. ഐഎസ്ഐ ചാരന് കൈമാറിയ ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള രഹസ്യവിവരവും ഈ ഫോണില്‍ ഉണ്ട്.
പഞ്ചാബിലെ തരണ്‍ തരണിലെ മൊഹല്ല റോദുപൂര്‍ മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയത്ത് ഇയാള്‍ ഇന്ത്യന്‍ സേനയുടെ ചില നീക്കങ്ങള്‍ സംബന്ധിച്ച വിവരമാണ് ഇയാള്‍ കൈമാറിയതെന്നും ഗോപാള്‍ സിങ്ങ് ചൗള എന്ന പാകിസ്ഥാനിലെ ഖലിസ്ഥാന്‍ നേതാവായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തരണ്‍ തരണില്‍ വെച്ച് ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: