അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് പുതിയ ജേതാക്കള്‍ പിറവിയെടുക്കും. രാത്രി 7.30ന് തുടങ്ങുന്ന 18-ാം സീസണ്‍ ഫൈനല്‍ കലാശിക്കുന്നതോടെ ആരാകും കപ്പുയര്‍ത്തുക ?, കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ആണ് ഫൈനലില്‍ ഏറ്റുമുട്ടുക. അഹമ്മദാബാദിലെ നരേന്ദ്ര മേദി സ്റ്റേഡിയത്തിലാണ് മത്സരം.
പ്ലേ ഓഫിലെ ആദ്യ മത്സരം ക്വാളിഫയര്‍ ഒന്നില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയതാണ്. ജയത്തോടെ ബെംഗളൂരു ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയപ്പോള്‍ തോറ്റുപോയ പഞ്ചാബ് കിങ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ടു. ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനുള്ള അവസരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ് ടീമിന് രക്ഷകനായത്. കരുത്തന്‍ മുംബൈ മുന്നില്‍ വച്ച 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. 41 പന്തുകള്‍ നേരിട്ട് പുറത്താകാതെ 87 റണ്‍സെടുത്താണ് ശ്രേയസ് പഞ്ചാബിനെ വിജയിപ്പിച്ചത്. അശ്വനി കുമാര്‍ എറിഞ്ഞ 19-ാം ഓവറിന്റെ അവസാന പന്ത് സിക്‌സര്‍ പറത്തിയ ശേഷം വിജയാഹ്ലാദമില്ലാതെയാണ് ശ്രേയസ് മത്സരം പൂര്‍ത്തിയാക്കി മടങ്ങിയത്.
ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ശ്രേയസ് അതിനുള്ള മറുപടി പറഞ്ഞു. പാതി ദൗത്യമേ കഴിഞ്ഞിട്ടുള്ളൂ. ഇനി പാതി ജോലി കൂടി ബാക്കി കിടക്കുന്നു. അപ്പോള്‍ എങ്ങനെയാണ് ആഘോഷിക്കുക-ശ്രേയസ് പറഞ്ഞു. ഇതേ അഹമ്മദാബാദിലാണ് ഞങ്ങള്‍ തുടങ്ങിയത്. അവിടെ തന്നെ ഇപ്പോളിതാ ഫൈനല്‍ കളിക്കാന്‍ പോകുകയാണ്. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞാനും എന്റെ ടീമും.
സീസണിലെ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം ആണ് പഞ്ചാബ് കിങ്‌സ്. പക്ഷെ പ്ലേ ഓഫില്‍ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരുവിനോട് ഏറ്റുമുട്ടി പരാജയം രുചിച്ചു. ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലായിരിക്കുന്നു. അത് വെറും വരവല്ലെന്ന് ശ്രേയസ് അയ്യര്‍ക്കും കൂട്ടര്‍ക്കും തെളിയിക്കാനുള്ള ദിവസമാണിന്ന്.
ഐപിഎല്ലിന്റെ ഒന്നാം സീസണ്‍ മുതല്‍ വലിയ പ്രതീക്ഷ നെഞ്ചേറ്റിയ ടീം ആണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പലതവണ ഫൈനലിലെത്തിയിട്ടുണ്ട്. പക്ഷെ കിരീടം ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. ഇക്കുറി അത് മാറ്റിയെടുക്കാനാണ് രജത് പാട്ടീദാറും സംഘവും തയ്യാറെടുത്ത് നല്‍ക്കുന്നത്. ടീമിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഐപിഎല്ലില്‍ മിന്നും പ്രകടനവുമായി ജ്വലച്ചു നില്‍ക്കുന്നു പക്ഷെ കിരീടമില്ലാത്തതിന്റെ ക്ഷീണം തീര്‍ക്കണം. അതിനാകുമോയെന്നറിയാനുള്ള മണിക്കൂറുകളാണ് കടന്നുവന്നുകൊണ്ടിരിക്കുന്നത്.
ആര്‍സിബി ടീം- ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, രജത്ത് പാട്ടീദാര്‍(ക്യാപ്റ്റന്‍), ലയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് ദാര്‍ സലാം, മനോജ് ഭാന്ദജെ, ടിം സീഫെര്‍ട്ട്, സ്വാപ്‌നില്‍ സിങ്, ടിം ഡേവിഡ്, ബ്ലെസ്സിങ് മുസര്‍ബനി, നുവാന്‍ തുഷാര, മോഹിത് രതീ, സ്വാസ്തിക് ചികാര, അഭിനന്ദന്‍ സിങ്
പഞ്ചാബ് ടീം- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നേഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായ്, കൈല്‍ ജാമീസണ്‍, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍, സൂര്യാന്‍ഷ് ഷെഡ്‌ജെ, പ്രവീണ്‍ ദുബേ, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, വിഷ്ണു വിനോദ്, യാഷ് ഠാക്കൂര്‍, ആരോണ്‍ ഹാര്‍ദീ, കുല്‍ദീപ് സെന്‍, മിച്ചല്‍ ഓവന്‍, ഹര്‍ണൂര്‍ സിങ്, മുഷീര്‍ ഖാന്‍, പൈല അവിനാഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: