കോഴിക്കോട്: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഫാംഫെഡ് നിക്ഷേപക തട്ടിപ്പിന് ഇരയായ യുവതിയുടെ പരാതിയില്‍ ചെയര്‍മാനും എംഡിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. രാമനാട്ടുകര സ്വദേശിയായ യുവതിയാണ് കിഴക്കെ നടക്കാവിലെ സതേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ നടക്കാവ് പോലിസില്‍ പരാതി നല്‍കിയത്.
2,84,000 രൂപ തട്ടിയെടുത്തതെന്നാണ് പരാതി. കാലാവധി പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത പലിശയോ അടച്ച തുകയോ തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി എംഡി അഖില്‍ ഫ്രാന്‍സിസ്, ചെയര്മാന് രാജേഷ് പിള്ള, അരുണ്‍ എന്നിവര്‍ക്കെതിെര പരാതി നല്‍കിയത്. സംഭവത്തില്‍ എസ്ഐ എന്‍. ലീലയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഉടനീളം 450 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. 250 കോടി തട്ടിയെന്നാണു പോലീസിനു ലഭിച്ച പ്രാഥമിക വിവരമെങ്കിലും അതിലും കൂടുമെന്നാണു സൂചന. 14 ജില്ലകളിലെ 16 ശാഖകളിലായി ഏഴായിരത്തോളം അംഗങ്ങള്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം. 12.5% പലിശ വാഗ്ദാനത്തില്‍ വീണ് 5 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: