പാരീസ് : ഫ്രാൻസിലെ സർക്കാർ സംവിധാനങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കയറിക്കൂടുന്നതായും, ഇത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി ഇന്റലിജൻസ് റിപ്പോർട്ട്.മുതിർന്ന സിവിൽ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ട് ഇരുപത് ദിവസം മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് സമർപ്പിച്ചിരുന്നു.
സ്കൂളുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മതപരമായ ഘടകങ്ങളെ തിരുകികയറ്റാൻ മുസ്ലീം ബ്രദർഹുഡ് ശ്രമിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു . അഭയാർത്ഥികളായി എത്തിയവരാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നില്ലെന്നും പറയപ്പെടുന്നു.റിപ്പോർട്ട് ലഭിച്ചതിനുശേഷം, കണ്ടെത്തലുകളുടെ ഗൗരവം കണക്കിലെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ “പുതിയ നിർദ്ദേശം” അവതരിപ്പിക്കാൻ പ്രസിഡന്റ് മാക്രോൺ ആവശ്യപ്പെട്ടു.
റിപ്പോർട്ടിന്റെ ഒരു ഭാഗം ഫ്രാൻസിലെ പ്രശസ്തമായ ലാ ഫിഗാരോ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ‘നൂറു വർഷങ്ങൾക്ക് മുമ്പുള്ള യഥാർത്ഥ ഇസ്ലാമിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കുന്നതിനായി’ സ്ഥാപിതമായ മുസ്ലീം ബ്രദർഹുഡിന്റെ ഭാഗമായ ഫെഡറേഷൻ ഓഫ് ഫ്രഞ്ച് മുസ്‌ലിംസ് (എഫ്എംഎഫ്) ആണ് ഇതിനു പിന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിലെ മുസ്ലീങ്ങളുടെ ഈ സംഘടന 139 പള്ളികളെ നിയന്ത്രിക്കുന്നു . മറ്റ് 68 പള്ളികൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു 21 സ്കൂളുകളും സ്പോർട്സ്, വിദ്യാഭ്യാസം, മറ്റ് മേഖലകൾ എന്നിവയിലായി ഏകദേശം 280 മറ്റ് സംഘടനകളും ഇവർ നടത്തുന്നു.
ഹിജാബ്, നീണ്ട താടി, വസ്ത്രധാരണം, ഉപവാസം തുടങ്ങിയവ നടപ്പാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നവരാണിവർ. ഫ്രാൻസിലെ സർക്കാർ സ്കൂളുകളിൽ ‘അബയ’ അതായത് ബുർഖ നിരോധിച്ചതിൽ അവിടുത്തെ തീവ്രവാദ ഘടകങ്ങൾ രോഷാകുലരാണ്.ഫ്രഞ്ച് സമൂഹത്തെ മുഴുവൻ ശരിയത്ത് നിയമത്തിന് കീഴിൽ കൊണ്ടുവരിക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, സ്ഥാപനങ്ങളിലേക്ക് ഇസ്ലാമിസ്റ്റുകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ബ്രൂണോ റീറ്റെയ്‌ലോ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: