മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഡ്വ.മോഹൻ ജോർജ്ജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നിലമ്പൂർ തഹസിൽദാർ മുൻപാകെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കായിരുന്നു പത്രികാ സമർപ്പണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
നിലമ്പൂർ ജ്യോതി പടിയിൽ നിന്നുള്ള റോഡ് ഷോയ്‌ക്ക് ശേഷമായിരുന്നു പത്രികാസമർപ്പണം. നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് അഡ്വ. മോഹന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും സംസ്ഥാന നേതൃനിരയിലും മോഹന്‍ ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയാണ്.
മണ്ഡലത്തിന്റെ വികസനത്തിനായി വ്യക്തമായ കാഴ്ചപ്പാടും ശക്തമായ സമർപ്പണബോധവുമുള്ള നേതാവാണ് അഡ്വ. മോഹൻ ജോർജ്. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും അനുഗ്രഹവും അദ്ദേഹത്തിന് ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു. മാറിമാറിയുള്ള എൽഡിഎഫ്-യുഡിഎഫ് ഭരണത്തിന് ശേഷവും വികസനമെത്താത്ത മണ്ഡലമാണ് നിലമ്പൂരെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിജിയുടെ വികസന രാഷ്‌ട്രീയത്തിനൊപ്പം ചേർന്ന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരു മാറ്റം കൂടിയേ തീരൂ. വികസിത കേരളമെന്ന ലക്ഷ്യത്തിനൊപ്പം വികസിത നിലമ്പൂരിലേക്കുമുള്ള പുത്തൻ ചുവടുവെയ്പാകട്ടെ ഈ ഉപതെരഞ്ഞെടുപ്പെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവറും ഇന്ന് പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: