കൊല്‍ക്കത്ത: സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സിഎഫ്എസ്എല്‍) പുതിയ കെട്ടിടം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, സുരക്ഷിതവും സുതാര്യവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ വ്യക്തമായ കാഴ്ചപ്പാടോടെ കെട്ടിപ്പടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ഏറ്റവും പാവപ്പെട്ട വ്യക്തിക്ക് പോലും ആത്മവിശ്വാസത്തോടെ പോലീസ് സ്റ്റേഷനില്‍ പോകാനാകണം, സമയബന്ധിതമായി നീതി ലഭിക്കണം. പുതിയ നിയമങ്ങള്‍ നിലവില്‍ വന്നതിനുശേഷം ഏകദേശം 60% കേസുകളിലും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തുടങ്ങി. ഇത് ഒരു വലിയ നേട്ടമാണെന്നും അമിത് ഷാ പറഞ്ഞു.
സിഎഫ്എസ്എല്‍ വഴി ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, ആസാം, സിക്കിം തുടങ്ങി മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിന് സഹായം ലഭിക്കും. എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരു ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും എല്ലാ ജില്ലയിലും ഒരു മൊബൈല്‍ ഫോറന്‍സിക് വാനും സ്ഥാപിക്കാനാണ് മോദി സര്‍ക്കാര്‍ ലഷ്യമിടുന്നത്. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ വാദത്തെ അടിസ്ഥാനമാക്കിയുള്ളതില്‍ നിന്ന് തെളിവുകള്‍ അടിസ്ഥാന മാക്കിയുള്ളതാക്കി മാറ്റുകയാണ്, അങ്ങനെ കുറ്റവാളിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കില്ല, ഇരയ്‌ക്ക് നീതി ലഭിക്കും. ഓരോ പോലീസ് സ്റ്റേഷനിലെയും അന്വേഷണ ഉദ്യോഗസ്ഥനെയും പബ്ലിക് പ്രോസിക്യൂട്ടറെയും കോടതിയെയും ഫോറന്‍സിക് ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാന്‍, 2026 ജനുവരി മുതല്‍ ഒരു അവബോധവും പരിശീലന കാമ്പയിനും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: