കോഴിക്കോട്: പിണറായിക്കെതിരേ പോരാടാനുള്ള പിന്തുണ തേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പിവി അന്‍വറെ കണ്ട് അഭ്യര്‍ഥിച്ചതെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍.
പിവി അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്‌റെ കൂടിക്കാഴ്ചയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് ന്യായീകരിച്ച് കെ മുരളീധരന്‍ രംഗത്തുവന്നത്.
തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. അല്ലാതെ ഏതെങ്കിലും ദൗത്യം നിര്‍വഹിക്കാന്‍ പോയതല്ല. ആ കൂടിക്കാഴ്ച ഒരു വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: