പാലക്കാട് : കോങ്ങാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി 30 വയസുള്ള യുവതിയും യുവാവും ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. കണ്ണമ്പരിയാരം സ്വദേശി സുനില്‍,തശൂര്‍ ഐക്കാട് സ്വദേശിനി സരിത എന്നിവരാണ് പിടിയിലായത്. എംഡിഎംഎ തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും പണവും ഇവരില്‍നിന്ന് പിടിച്ചെടുത്തു.
കോങ്ങാട്ടെ ഒരു വീട്ടില്‍ ലഹരിമരുന്ന് ഉണ്ട് എന്ന രഹസ്യ വിവരം ലഭിച്ച പ്രകാരമാണ് ഡാന്‍സാഫ് സംഘവും പാലക്കാട് എസ്പിയുടെ ലഹരി വിരുദ്ധ സംഘവും തെരച്ചില്‍ നടത്തിയത് .മങ്കര സ്വദേശി സുനില്‍ കാറ്ററിംഗ് സ്ഥാപനത്തിനെന്ന പേരില്‍ വാടകക്കെടുത്ത വീട്ടിലായിരുന്നു പരിശോധന. സുനിലും സുഹൃത്ത് സരിതയും ലഹരി മരുന്ന് കടത്ത് സംഘത്തിലെ പ്രധാനികള്‍ ആണെന്ന് പൊലീസ് പറഞ്ഞു.
പത്തിരിപ്പാല സ്വദേശിനി സരിത വിവാഹം ചെയ്ത് അയച്ചത് തൃശൂര്‍ ഐക്കാട്ടേക്കാണ് .ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത് എന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. പാലക്കാട്, തൃശൂര്‍ ജില്ലയ്‌ക്ക് പുറമേ എറണാകുളത്തും ഇവര്‍ക്ക് ചില്ലറ വില്‍പ്പനക്കാരുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്.ഇവരുടെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിച്ചപ്പോള്‍ വന്‍ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: