മുംബൈ: റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍ എല്‍ (റെയില്‍വേ വികാസ് നിഗം ലിമിറ്റഡ്) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കും. ഇന്ത്യാ പാക് യുദ്ധത്തില്‍ പാകിസ്ഥാന് വേണ്ടി ഡ്രോണുകളും യുദ്ധവിമാനവും നല്‍കി സഹായിച്ച തുര്‍ക്കി ദേശദ്രോഹപരമായ നിലപാട് കൈക്കൊണ്ടതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
തുര്‍ക്കിയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് കമ്പനിയാണ് ടുമാസ്. മെട്രോകള്‍, റെയില്‍വേ, പൊതുഗതാഗതം എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ആര്‍വിഎന്‍എല്ലിനെ സഹായിക്കാനാണ് തുര്‍ക്കി കമ്പനിയായ ടുമാസുമായി ഒരു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവരുടെ ജോലികള്‍ തൃപ്തികരമല്ലെന്നും ആര്‍വിഎന്‍എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
മാത്രമല്ല, തുര്‍ക്കി കമ്പനിയായ ടുമാസിനെ ജോലികള്‍ ഏല്‍പിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കുമോ എന്ന ഭയവും ആര്‍വിഎന്‍എല്ലിനുണ്ട്. ടുമാസിന് പകരം ഈ ജോലി മറ്റൊരു അന്താരാഷ്‌ട്ര കമ്പനിയെ ഏല്‍പിക്കാനുള്ള ശ്രമത്തിലാണ് ആര്‍വിഎന്‍എല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: