ന്യൂദല്‍ഹി: സുപ്രീം കോടതിക്ക് അപകീര്‍ത്തികരമാകുന്ന ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസുമാരായ എ ജി മാസിഹ്, എ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ‘അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു എന്നതില്‍ സംശയമില്ല, എന്നാല്‍ , ഈ അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) പ്രകാരം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്’ കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അജയ് ശുക്ലയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ചുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് മന്ത്രി നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് യൂട്യൂബര്‍ വിമര്‍ശനം ഉന്നയിച്ചത്.
ശുക്ലയ്‌ക്കും യൂട്യൂബ് ചാനലിനുമെതിരെ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു. വീഡിയോ പിന്‍വലിക്കാന്‍ യൂട്യൂബ് ചാനലിനോട് ബെഞ്ച് നിര്‍ദ്ദേശിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ക്ലിപ്പ് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: