Health

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

Published by

തിരുവനന്തപുരം: ഇഎസ്‌ഐ പദ്ധതിയിലെന്ന പോലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാെരയും നിര്‍ബന്ധമായും പങ്കാളിയാക്കും. വേറെ ഇന്‍ഷുറന്‍സ് ഉണ്ടെന്നതിന്‌റെ പേരില്‍ മാറി നില്‍ക്കാന്‍ കഴിയില്ല. പ്രീമിയം 50 ശതമാനം വരെ കൂട്ടുന്നതിനൊപ്പം ഇന്‍ഷുറന്‍സ് കവറേജ് 5 ലക്ഷം രൂപയാക്കാനും ശുപാര്‍ശയുണ്ട്.
നിലവില്‍ റോഡ് അപകടം, ഹൃദ്രോഗം, ന്യൂറോ പ്രശ്നങ്ങള്‍ എന്നിവയ്‌ക്കുള്ള ചികിത്സയ്‌ക്കാണ് എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍ അടിയന്തര ചികിത്സാ സൗകര്യമുള്ളത്. ഇത് കുറേക്കൂടി വിപുലമാക്കും. പാമ്പ് അടക്കമുള്ള ജന്തുക്കളുടെ ആക്രമണം, വിഷബാധ, വീഴ്ച,വൈദ്യുതാഘാതം, വെള്ളത്തില്‍ വീണുള്ള പ്രശ്നങ്ങള്‍ എന്നിവയും അടിയന്തര ചികിത്സ വേണ്ടിവരുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. അത്യാഹിതങ്ങള്‍ക്കിരയാകുന്ന ഘട്ടത്തില്‍ എംപാനല്‍ ചെയ്ത ആശുപത്രി തേടി നടക്കുന്നത് അപകടകരമാകുമെന്ന വിലയിരുത്തലിലാണിത്. ഏറ്റവും അടുത്തുള്ള ആശുപത്രികളില്‍ എത്രയും പെട്ടെന്ന് ചികില്‍സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക