തൃശൂർ : മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ് വിധിച്ച് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി . മദ്രസ അധ്യാപകനായ മുല്ലശ്ശേരി തിരുനല്ലൂർ പുതിയ വീട്ടിൽ മുഹമ്മദ് ഷെരീഫ് (52 ) നെയാണ് ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍, നാല് വർഷവും രണ്ട് മാസവും കൂടി അധികതടവ് ലഭിക്കും.
2022 ജൂലായ് മുതൽ 2023 ആഗസ്റ്റ് 28 വരെയുള്ള കാലഘട്ടത്തിലാണ് മദ്രസയിൽ വച്ച് ക്രൂരപീഡനം നടന്നഹ് . മുഹമ്മദ് ഷെരീഫ് പലവട്ടം മദ്രസയിലെ ക്ലാസ് മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ മാർക്ക് കുറയ്‌ക്കുമെന്നും തോൽപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ് .
പീഡനം സഹിക്കവയ്യാതായോടെ കുട്ടി രണ്ടാം പ്രതിയും മദ്രസയിലെ പ്രധാനാധ്യാപകനുമായ പാലക്കാട്ടുകാരൻ അബ്ബാസിനോട് ഇക്കാര്യം തുറന്ന് പറഞ്ഞു . എന്നാൽ അബ്ബാസ് അക്കാര്യം മറച്ച് വച്ച് ഒന്നാം പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത് .അതുകൊണ്ട് ഇയാൾക്ക് 10,000 രൂപ പിഴയാണ് കോടതി വിധിച്ചത് .പിഴ അടയ്‌ക്കാത്ത പക്ഷം ഒരു മാസം തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക