മലപ്പുറം : കാളികാവ് അടയ്‌ക്കാക്കുണ്ടില്‍ ആളെക്കൊല്ലി കടുവക്കായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വണ്‍ ഡിവിഷന് കീഴില്‍ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.
ബുധനാഴ്ച രാത്രിയില്‍ കല്‍ക്കുണ്ട് ചേരിയില്‍ മാധവന്റെ വളര്‍ത്തുനായയെ പുലി കടിച്ചിരുന്നു. അതേ സമയം അടയ്‌ക്കാക്കുണ്ടില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ ഇനിയും പിടികൂടാനായില്ല. കടുവ പലയിടത്തേക്കായി നീങ്ങുന്ന സാഹചര്യമാണുള്ളത്.
നൂറിലേറെ ക്യാമറകള്‍, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആനകള്‍, മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയ 90 പേരടങ്ങിയ സംഘം തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: