തിരുവനന്തപുരം: 1951 ലെ ജനപ്രാതിനിധ്യനിയമത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി ജൂണ്‍ 19ന് രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെ എക്സിറ്റ് പോള്‍ അഥവാ അതിന്റെ ഫലങ്ങള്‍ അച്ചടി മാര്‍ഗ്ഗത്തിലോ, ഇലക്ട്രോണിക് മാധ്യമത്തിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂര്‍ കാലയളവില്‍, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തില്‍ അഭിപ്രായ സര്‍വേയും മറ്റ് സര്‍വേ ഫലങ്ങളും ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും, വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കുന്നതായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: