പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി . ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.
ജൂണ്‍ ഒന്നു വരെയാണ് നിരോധനം. തൊഴിലുറപ്പ് ജോലികള്‍ക്കും ഇക്കാലയളവില്‍ നിരോധനമുണ്ട് മലയോര മേഖലകളിലേക്കുമുള്ള യാത്രകള്‍ക്കും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധനമുണ്ട്.
എന്നാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
ശക്തമായ മഴ പെയ്യുന്നത് മൂലം വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും തൂണുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നീ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായാണ് നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: