ന്യൂദല്‍ഹി: ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവായിരുന്ന കെഎസ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ത്തിട്ടുളള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇവര്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ നടപടികളുമായി പൂര്‍ണമായി സഹകരിക്കണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴയില്‍ ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊലകേസിലെ പ്രതികള്‍ വധശിക്ഷ കിട്ടി ജയിലില്‍ കഴിയുകയാണ്. അതിനാല്‍ ഷാന്‍ വധക്കേസില്‍ പ്രതി സ്ഥാനത്തുളളവര്‍ പുറത്തിറങ്ങി നടക്കുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദമുയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: