ന്യൂദല്‍ഹി: സ്വന്തം സംഘടനയായ കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട രാഹുല്‍ ഗാന്ധി മന്ത്രി ജയശങ്കറിന്റെ വിദേശകാര്യനയങ്ങളെ വിമര്‍ശിക്കുന്നതിനെതിരെ പരിഹാസം ഉയരുന്നു. കഴിഞ്ഞ മൂന്ന് തവണയായി മോദി പ്രധാനമന്ത്രിയായി ഇന്ത്യ ഭരിച്ചു. പക്ഷെ കോണ്‍ഗ്രസാകട്ടെ ചുരുങ്ങി ചുരുങ്ങി ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.
സ്വന്തം സംഘടനയെപ്പോലും നേരെചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധി പഹല്‍ ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രതികാരം ചെയ്ത മോദി സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രിയെയാണ് വിമര്‍ശിക്കുന്നത്. ലോകരാജ്യങ്ങളുടെ നേതാക്കള്‍ക്കും വിദേശകാര്യമന്ത്രിമാര്‍ക്കും ഏറെ മതിപ്പുള്ള മന്ത്രിയാണ് ജയശങ്കര്‍. അദ്ദേഹത്തിന്റെ വിദേശനയത്തെ വിമര്‍ശിക്കുക വഴി അപഹാസ്യനാവുന്നത് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ നടപടിയിലെ എന്തുകൊണ്ടാണ് ഒരു രാഷ്‌ട്രവും ഇന്ത്യയെ പിന്തുണക്കാതിരുന്നത്? എന്ന ചോദ്യവുമായാണ് രാഹുല്‍ ഗാന്ധി ജയശങ്കറിനെ വിമര്‍ശിക്കാനെത്തിയത്. വാസ്തവത്തില്‍ എന്തുകൊണ്ടാണ് ഒരു രാജ്യവും പാകിസ്ഥാനെ പിന്തുണയ്‌ക്കാതിരുന്നത് എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കേണ്ടിയിരുുന്നത്. ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ മുസ്ലിംരാജ്യങ്ങളില്‍ പലതും പാകിസ്ഥാന് പിന്തുണ നല്‍കാതെ നിന്നു എന്നത് തന്നെ ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകമാണ്.
തുടര്‍ച്ചയായി ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന വിമര്‍ശനം ശക്തമായി ഉയരുകയാണ്. രാഹുല്‍ ഗാന്ധിയ്‌ക്കും സോണിയാഗാന്ധിയ്‌ക്കും എതിരെ കോടികളുടെ നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസ് ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി കൂടുതല്‍ അരക്ഷിതനാണ്. യാതൊരു യുക്തിയുമില്ലാതെ പാകിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന രാഹുല്‍ഗാന്ധി അപഹാസ്യനായി മാറുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാകിസ്ഥാനെതിരെ യുദ്ധരംഗത്ത് നിലകൊള്ളുന്ന സൈന്യത്തിനെക്കൂടി ദുര്‍ബലമാക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ ഈ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: