Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

Janmabhumi Online by Janmabhumi Online
May 23, 2025, 08:48 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനെ പഴിപറയുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍, അരി ഗോഡൗണുകള്‍ നിറഞ്ഞു കിടക്കുമ്പോഴും റേഷന്‍ കടകളില്‍ അരിയില്ല എന്ന വിചിത്ര പ്രതിഭാസമാണ് നിലനില്‍ക്കുന്നത്. മിക്ക കടകളും കാലിയായി. ശേഷിച്ചവയില്‍ അവശേഷിക്കുന്ന അരിയും ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരും. നാളെയെങ്കിലും അരിയെത്തിയില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ട സ്ഥിതിയാണെന്നു റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. മന്ത്രിസഭയുടെ വാര്‍ഷികാഘോഷം പൊടിപൊടിക്കാനുള്ള തത്രപ്പാടിനിടയില്‍ സര്‍ക്കാരോ മന്ത്രിമാരോ ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും എടുക്കുന്നുമില്ല. കേന്ദ്രം സൗജന്യമായി നല്‍കുന്ന അരികൊണ്ടു കിറ്റുണ്ടാക്കി, തങ്ങളുടേതെന്ന പേരില്‍ വിതരണം ചെയ്തു ജനവഞ്ചന നടത്തിയ ചരിത്രമുള്ള സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് കേന്ദ്രം നല്‍കിയ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ കടകള്‍ കാലിയായിക്കിടക്കുന്നത്. ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യമായി നല്‍കേണ്ട അരിക്കാണ് കടകളില്‍ ക്ഷാമം.

കേന്ദ്രം അനുവദിച്ച അരി ചാക്കുകണക്കിന് ഗോഡൗണുകളില്‍ കിടക്കുകയാണ്. അതായത് അരി ഇല്ലാത്തതല്ല, വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നം എന്ന് അര്‍ഥം. അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. സ്റ്റോക്കുള്ള അരി കടകളില്‍ എത്തുന്നില്ല. കട ഉടമകള്‍ നേരിട്ടു ഗോഡൗണുകളില്‍ നിന്ന് അരി എടുക്കുന്ന രീതി മാറ്റിയാണ്, കടകളില്‍ അരി എത്തിക്കുന്ന വാതില്‍പ്പടി സമ്പ്രദായം നടപ്പിലാക്കിയത്. ലോറികളില്‍ അരി കടകളില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അങ്ങനെ എത്തിക്കുമ്പോള്‍ സ്വാഭാവികമായും ലോറി ഉടമകള്‍ക്കു പ്രതിഫലം നല്‍കണം. ഇത് ഒരു മാസത്തേക്കു തന്നെ കോടികള്‍ വരും. നിലവില്‍ നാലുമാസത്തിലേറെയുള്ള ലോറിക്കൂലി കുടിശികയാണത്രേ. അതു കിട്ടാതെ ചരക്ക് എടുക്കില്ലെന്ന നിലപാടിലാണ് ലോറി ഉടമകള്‍. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രതിഫലം ചോദിക്കുന്നതു തെറ്റാണെന്ന് ആരും പറയുകയുമില്ല. പക്ഷേ, സര്‍ക്കാര്‍ അനങ്ങുന്നില്ല. ഇനിയിപ്പോള്‍ അനങ്ങിത്തുടങ്ങിയാല്‍ത്തന്നെ അടുത്തദിവസങ്ങളിലൊന്നും കടകളില്‍ അരി എത്താനും പോകുന്നില്ല. കാരണം. കുറഞ്ഞത് എട്ടു ദിവസമെങ്കിലുമെടുക്കുമത്രേ അരി കടകളില്‍ എത്തിക്കാന്‍. പക്ഷേ, അത്തരമൊരു നടപടിക്കുപോലും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കുന്നതായി കാണുന്നില്ല എന്നതാണ് ഏറെ പരിതാപകരം. അരി ലഭിക്കാത്തതിന്റെ പേരില്‍ പലയിടത്തും കാര്‍ഡുടമകള്‍ തങ്ങളോടു രോഷാകുലരാകുന്നതായി കട ഉടമകളുടെ സംഘടന പറയുന്നു.

കുടിശ്ശിക ഭാഗികമായെങ്കിലും കൊടുത്ത് അരിയെത്തിക്കാന്‍ പോലുമുള്ള ശ്രമം നടക്കുന്നതായി സൂചനയില്ല. ഈ പ്രതിസന്ധി കേരളത്തില്‍ പുത്തരിയല്ല. ഇടയ്‌ക്കിടെ ഉണ്ടാകുന്നതാണ്. അപ്പോഴൊക്കെ ലോറിക്കൂലി കുടിശികയുടെ ഒരംശം കൊടുത്തു താത്ക്കാലികമായി പ്രശ്നം പരിഹരിക്കുകയാണു പതിവ്. ഇത്തവണ അതിനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കട ഉടമകളേയും ലോറിക്കാരേയും അസ്വസ്ഥരാക്കുന്നത്. അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച റേഷന്‍ വിതരണം മുടങ്ങുന്ന അവസ്ഥയാണു നിലവിലുള്ളത്.

ധനകാര്യ വകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ശീതസമരമാണ് പ്രശ്നത്തിനു പിന്നില്‍ എന്ന് ആരോപണമുണ്ട്. ഭക്ഷ്യ വകുപ്പു ഭരിക്കുന്നതു സിപിഐ ആണ് . ധനകാര്യ വകുപ്പു ഭരിക്കുന്നതു സിപിഎമ്മും. ധനവകുപ്പ് ആവശ്യത്തിനു പണം അനുവദിക്കാത്തതാണത്രേ പ്രശ്നം. ഈ ശീതസമരം ഉണ്ടെന്നതു ശരിയാണെങ്കില്‍ ഇവര്‍ ഇരുവരും ചേര്‍ന്നു സ്വന്തം രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ജനങ്ങളെയാണു ബുദ്ധിമുട്ടിക്കുന്നത്. കേരളത്തിലെ രാഷ്‌ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇവിടെ പ്രസക്തമാകുന്നു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇവിടത്തെ രാഷ്‌ട്രീയം തനിക്ക് അറിയില്ലെന്നും, അതു പഠിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ നടക്കുന്നതും അത്തരം കളികളാണ്. ഭരണത്തിലിരുന്നുകൊണ്ടു പരസ്പരം തോല്‍പിക്കാന്‍ നോക്കുന്ന പാര്‍ട്ടികള്‍, കേന്ദ്രത്തെ പഴിപറയാന്‍ മാത്രമാണ് ഒന്നിക്കുന്നത്. ഇതിന്റെ പേരില്‍ ജനങ്ങളാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്.

Tags: Kerala GovernmentCivil Supplies Outlet
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ടെഹ്റാൻ നടുങ്ങുന്നു ; ഇറാനിലെ സഞ്ജാൻ നഗരത്തിൽ തീപിടുത്തം , ഇറാനിയൻ ജനതയ്‌ക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രി 

‘ ഇസ്രായേലിന്റെ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടു , വനിതാ പൈലറ്റ് പിടിക്കപ്പെട്ടു ‘;  ഇറാന്റെ അവകാശവാദത്തെ നിഷേധിച്ച് ഐഡിഎഫ്

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു റെക്കോർഡ് ! ക്രൊയേഷ്യയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മയക്കുമരുന്നു നല്‍കി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം : ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു

ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; കുറ്റ്യാടിയിൽ നടത്തിപ്പുകാരൻ അസ്ലമിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

ടെഹ്റാനിൽ വീണ്ടും ആക്രമണം : ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies