Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

Janmabhumi Online by Janmabhumi Online
May 20, 2025, 09:40 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

”ഒരു തുളളി വെള്ളത്തിനായി പോലീസ്സ്‌റ്റേഷനിലെ ബാത്ത്‌റൂമില്‍ വരെ ഞാന്‍ നോക്കി. ഒരു രാത്രി മുഴുവന്‍ വെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. ഒരു പേപ്പര്‍ തന്നിട്ട,് സ്റ്റേഷനില്‍ വരുന്ന എല്ലാവരും കാണുന്ന തരത്തില്‍ എന്നെ തറയിലിരുത്തി. രാത്രി പന്ത്രണ്ട് മണിക്ക് കുടിവെള്ളം തിരഞ്ഞ് ശുചിമുറിയിലെത്തിയെങ്കിലും അവിടെ ഒരു തുള്ളി വെള്ളം പോലുമില്ലായിരുന്നു.” മനുഷ്യത്വമുള്ളവരെ വേദനിപ്പിക്കുന്ന ഈ വാക്കുകള്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പോലീസ് ഭീകരത അനുഭവിക്കേണ്ടി വന്ന ഒരു യുവതിയുടേതാണ്. വ്യാജ പരാതിയില്‍ പുരുഷ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും കടുത്ത പീഡനത്തിനിരയാകേണ്ടിവന്ന ദളിത് വീട്ടമ്മയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച അനുഭവം വിവരിക്കുന്നത്. തിരുവനന്തപുരം കുടപ്പനക്കുന്ന് ഭഗവതി നഗറിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ബിന്ദുവെന്ന ദളിത യുവതിക്കാണ് ഈ ദുരന്തം നേരിട്ടത്. ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കളവ് പോയെന്ന പരാതിയിലാണ് നിരപരാധിയായ ഈ വീട്ടുവേലക്കാരിയെ പോലീസ് ഇരുപത് മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ചത്. കാണാതായ സ്വര്‍ണ്ണാഭരണം കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഓരോ നിമിഷങ്ങളിലും വേട്ടയാടപ്പെടുകയായിരുന്നു യുവതി.

പോലീസ് ജനപക്ഷത്ത് നില്‍ക്കണമെന്നും മൃദുഭാവേ ദൃഢകൃത്യേ എന്ന ആപ്തവാക്യം നടപ്പാക്കണമെന്നും പോലീസ്വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ആവശ്യപ്പെട്ട നാട്ടിലാണ് ഈ ക്രൂര വേട്ട. പോലീസില്‍ ഗുണപരമായ മാറ്റം വന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് പോലീസിന്റെ മനു
ഷ്യത്വരഹിതമായ ക്രൂരത അരങ്ങേറിയത്. കാണാതായ സ്വര്‍ണ്ണാഭരണം പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെത്തിയിട്ടും എഫ്‌ഐആര്‍ റദ്ദാക്കാനോ, പറ്റിയ തെറ്റ്് യുവതിയോട് ഏറ്റുപറയാനോ പോലീസ് തയ്യാറായില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ട് പെണ്‍മക്കളും മാത്രം തുണയുള്ള പിന്നോക്ക വിഭാഗ യുവതിക്ക്വേണ്ടി ആരും രംഗത്ത് വന്നുമില്ല. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയപ്പോഴും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അധിക്ഷേപം കേട്ടുമടങ്ങാന്‍ മാത്രമായിരുന്നു വിധി. വിവാദമായതിനെ തുടര്‍ന്നാണ് അല്‍പ്പമെങ്കിലും നീതി അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ആവര്‍ത്തിക്കുന്ന ദളിത് പീഡനത്തിന്റെ ഏറ്റവും പുതിയ ഇര മാത്രമാണ് ബിന്ദു. കല്‍പ്പറ്റയിലെ പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കിയ യുവാവ് മുതല്‍ ഇടതു ഭരണത്തിലെ ഇരകളുടെ സംഖ്യ എണ്ണിയാല്‍ തീരില്ല. ഓരോ വര്‍ഷവും കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള അതിക്രമം കൂടിവരുന്നു. ഇതിന് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നുള്ളതാണ് പുതിയ സാഹചര്യം. 2022ല്‍ 1222, 23ല്‍ 1313, 24ല്‍ 1269, 25 ല്‍ ഇതുവരെ 107 എന്നിങ്ങനെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക്. ഇവയില്‍ എത്ര പ്രതികള്‍ക്കുനേരെ നിയമ നടപടിയുണ്ടാകുന്നുവെന്നുള്ളതും എത്രപേര്‍ ശിക്ഷിക്കപ്പെടുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ട ഒരു സമൂഹത്തിന് എത്രമാത്രം നീതി ലഭിച്ചുവെന്നും ഭരിക്കുന്നവര്‍ വെളിപ്പെടുത്തട്ടെ.

ഭരണസിരാകേന്ദ്രത്തിന്റെ തിരുമുറ്റത്ത് വച്ച് ദളിതയുവതിക്കേറ്റ അപമാനത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്താണ് പതിയുന്നതെന്ന് തിരിച്ചറിയാന്‍ കാരണഭൂതന് കഴിയണം. ആ പാപത്തിന്റെ കറ കഴുകിക്കളയാന്‍ ഏത് വേടപുരാണം പറഞ്ഞാലും മതിയാകില്ലെന്ന് മുഖ്യമന്ത്രിയും ഭരണക്കാരും മനസ്സിലാക്കണം. കറുപ്പും റാപ്പും ചേര്‍ത്ത് ദളിതപ്രേമത്തിന്റെ പുതിയ ആട്ടക്കഥയൊരുക്കുന്നവര്‍ ഭരിക്കുമ്പോഴാണ് കറുപ്പിന്റെയും കള്ളത്തിന്റെയും കരിമ്പടം ചാര്‍ത്തി, നിരപരാധിയായ ഒരു യുവതി ദിവസങ്ങളോളം അപമാനിക്കപ്പെട്ടത്. പൊതുസഭയില്‍ അപമാനിക്കപ്പെട്ട പാഞ്ചാലിയുടെ ശാപത്തീയാലാണ് കുരുവംശം കുറ്റിയറ്റുപോയതെന്ന് പുതിയരാജാക്കന്മാര്‍ തിരിച്ചറിയണം. നിസ്സഹായയായ ഒരു യുവതിയുടെ കണ്ണൂനീര്‍ വീണ മണ്ണില്‍ ഒരരചനും സുഖമായി വാഴാനാവില്ലെന്ന് കാലം തെളിയിക്കട്ടെ. പിന്നാക്ക ജനവിഭാഗത്തിന്റെ നിസ്സഹായതയ്‌ക്ക് മേല്‍ അധികാരബലത്തിന്റെ ഉരുക്കുമുഷ്ടികള്‍ അമരുമ്പോള്‍ അവരെ ചേര്‍ത്തു പിടിക്കാന്‍ മലയാളിയുടെ ആര്‍ദ്ര മനസ്സ് ഉണരട്ടെ.

Tags: Kerala PoliceTrivandrumServant
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌
Kerala

250 കോടിയുടെ തട്ടിപ്പ്: ഫാംഫെഡ് ശാഖകളില്‍ അന്വേഷണത്തിന് പോലീസ്

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

Kerala

നടപടിക്രമങ്ങളൊന്നും പാലിച്ചില്ല; പോലീസിന്റെ ഗുരുതര വീഴ്ച

Thiruvananthapuram

മേളയിൽ സൗജന്യ ചികിത്സയും രക്തപരിശോധനയും

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

ഹിസ്ബുള്ളയ്‌ക്ക് വലിയ പ്രഹരം നൽകി ഇസ്രായേൽ ; ബെയ്റൂട്ടിൽ ആക്രമണം നടത്തി തകർത്തത് ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ 

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

രാമപുരത്തെ കാറപകടം മദ്യലഹരിയില്‍ വരുത്തിവച്ചത്, ബലിയാടായത് ഒപ്പമുണ്ടായിരുന്ന ജോസ്നയും!

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയും , ഹിജാബും , നിസ്ക്കാര മുറികളും നിരോധിക്കും : സൂചന നൽകി ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies