Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

Janmabhumi Online by Janmabhumi Online
May 19, 2025, 04:48 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ലക്ഷങ്ങള്‍ മുടക്കി അതിഥികള്‍ക്കും മറ്റ് ജില്ലകളിലെ മേയര്‍മാര്‍ തലസ്ഥാനത്തെത്തുമ്പോഴും താമസിക്കുന്നതിനായി അണിയിച്ചൊരുക്കിയ പൈതൃകമന്ദിരമായ കൊത്തളം ഗസ്റ്റ് ഹൗസ് പെണ്‍വാണിഭ സംഘങ്ങളും ലഹരി മാഫിയയും കയ്യടക്കി. കോട്ടയുടെ പടിഞ്ഞാറെ വാതിലിനും തെക്കേവാതിലിനും ഇടയിലുള്ള കന്നിമൂലകൊത്തളത്തിന്റെയും പൈതൃക മന്ദിരത്തിന്റെയും ദുരവസ്ഥയ്‌ക്കിടയാക്കിയത് നഗരസഭ ഭരണസമിതിയുടെ തലതിരിഞ്ഞ സമീപനം.

2021 ല്‍ കോര്‍പ്പറേഷന്‍ 40 ലക്ഷം മുടക്കിയാണ് കൊത്തളം ഗസ്റ്റ് ഹൗസ് എന്ന പേരില്‍ ഇത് നവീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് ജില്ലയില്‍നിന്നെത്തുന്ന മേയര്‍, സര്‍ക്കാര്‍ അതിഥികള്‍ എന്നിവര്‍ക്ക് നഗരത്തില്‍ തങ്ങാന്‍ യോജ്യമായ ഇടമെന്നാണ് അവകാശപ്പെട്ടിരുന്നത്. നവീകരിച്ച ഉടന്‍തന്നെ ഉപേക്ഷിച്ച അതിഥി മന്ദിരത്തിന്റെ മേല്‍ക്കൂരയും കവാടങ്ങളും പൊട്ടിപ്പൊളിഞ്ഞ് വീഴാറായി. തൂണുകളിലും വിള്ളലുണ്ട്.

കാടുപിടിച്ച് പാമ്പുകളുടെ വിഹാരകേന്ദ്രമായ ഇവിടെ രാത്രി 12 മുതല്‍ പുലര്‍ച്ചെ 3 വരെ സാമൂഹ്യവിരുദ്ധര്‍ ഓട്ടോയില്‍ ലൈംഗികത്തൊഴിലാളികളുമായി പതിവായി എത്തുന്നതായും ഇരുട്ടുവീഴുന്നതോടെ മദ്യപസംഘങ്ങള്‍ താവളമാക്കുന്നതായും നാട്ടുകാര്‍. രാത്രിയായാല്‍ കൊത്തളം ഗസ്റ്റ് ഹൗസിന്റെ വാതിലില്‍ ചവിട്ടുന്നതും സീലിംഗ് തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാം. പ്രാണഭയത്താല്‍ പുറത്തിറങ്ങാറില്ലെന്നും സമീപവാസികള്‍ പറയുന്നു. മദ്യവും കഞ്ചാവുമായെത്തുന്നവര്‍ കോട്ടയ്‌ക്ക് വെളിയിലുള്ള തകര്‍ന്ന കെട്ടിടാവശിഷ്ടത്തില്‍ ചവിട്ടിയും സ്ത്രീകളുമായി ഓട്ടോയിലെത്തുന്നവര്‍ കോട്ടയ്‌ക്കകത്തുള്ള റോഡിലൂടെ കൊത്തളത്തിന്റെ ഗേറ്റ് കടന്നുമാണ് എത്തുന്നത്.

മോഷ്ടാക്കളുടെ ഇഷ്ട കേന്ദ്രം
കെട്ടിടത്തില്‍ നിന്ന് പലവിധ വസ്തുക്കളും മോഷണം പോകുന്നതായി സമീപ വാസികള്‍ വ്യക്തമാക്കി. മാന്‍ഹോളിന്റെ മൂന്ന് വലിയ മൂടികളും രണ്ട് ചെറിയ മൂടികളും മോഷ്ടാക്കള്‍ കൊണ്ടുപോയി. മറ്റ് അഞ്ചോളം മൂടികള്‍ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലോടെ കള്ളന്മാര്‍ തിരികെ നല്‍കി. കഴിഞ്ഞമാസം നഗരസഭയുടെ വാഹനത്തില്‍ രാത്രി 7.30 ഓടെ രണ്ടുപേര്‍ എത്തുകയും അരമണിക്കൂറിന് ശേഷം മടങ്ങിപ്പോകുകയും ചെയ്തു. നേരംപുലര്‍ന്നപ്പോള്‍ ഗസ്റ്റ്ഹൗസിന്റെ വരാന്തയില്‍ ഉറപ്പിച്ചിരുന്ന രണ്ട് ഫാനുകള്‍ കാണാനില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സീലിങുകള്‍ പലപ്പോഴായി തല്ലിത്തകര്‍ത്തിരിക്കുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഉപോയഗിച്ച് വലിച്ചെറിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. പകല്‍ സമയങ്ങളില്‍ തെരുവുനായ്‌ക്കളുടെ സങ്കേതം കൂടിയാണിത്. സ്ഥലത്ത് പോലീസോ നഗരസഭയോ പരിശോധന നടത്താറില്ലെന്നും രാത്രികാലങ്ങളിലേക്കെങ്കിലും പാറാവുകാരനെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പോലീസ് പരിശോധന കര്‍ശനമാക്കണമെന്നും സ്ഥലവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

കന്നിമൂലയിലെ കൊത്തളം
കൊത്തളം എന്നത് ശത്രുവിന്റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപമാണ്. ചില കോട്ടകളില്‍ ഇത് പീരങ്കി വയ്‌ക്കുന്നതിനുള്ള പഴുതായും ഉപയോഗിക്കാറുണ്ട്. കോട്ടയെ ഒറ്റ വാസ്തുവായി സങ്കല്പിച്ച് കന്നിമൂല ഉയര്‍ന്നും വൃത്തിയായും ഇരിക്കണമെന്ന വാസ്തുശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് കോട്ടനിര്‍മാണത്തോടനുബന്ധിച്ച് ഇവിടെ മനോഹരമായ ഒരു മന്ദിരം പണിതത്. പില്‍ക്കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഉപകേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം ഡോക്ടര്‍മാരുടെ സംഘം ഇവിടെ ചികിത്സ ലഭ്യമാക്കിയിരുന്നു. സ്ത്രീകള്‍ക്കും 12 വയസുവരെയുള്ള കുട്ടികള്‍ക്കും ദന്തരോഗത്തിനുമുള്ള വിഭാഗമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. 30 വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ ഭരണസമിതി ഇടപെട്ട് ഇത് അവസാനിപ്പിക്കുകയും അങ്കണവാടി തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതും അവസാനിപ്പിച്ചു നഗരത്തിലെ യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റുകയായിരുന്നു. യാചകപുനരധിവാസ കേന്ദ്രം കല്ലടിമുഖത്തേക്ക് മാറ്റിയതോടെ കൊത്തളം അതിഥി മന്ദിരം ആക്കുകയായിരുന്നു.

ഗോപന്‍ചുള്ളാളം

 

Tags: ThiruvananthapuramKothalam guest house
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

Kerala

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കോഴിക്കോട് നിന്നും കാണാതായ 13കാരനായി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്‌ക്ക് തീപിടിച്ചു

വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies