ന്യൂദല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കാട്ടി തമിഴ്‌നാട് സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം ഫയല്‍ ചെയ്തു. അണക്കെട്ടില്‍ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ ജല നിരപ്പ് 152 അടി വരെയായി ഉയര്‍ത്താം എന്ന് സത്യവാംഗ്മൂലത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കണം എന്നും തമിഴ്‌നാട് സത്യവാംഗ്മൂലത്തില്‍ പറയുന്നു.
അറ്റകുറ്റപ്പണി നടത്തണമെന്ന കോടതി നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളെ കുറിച്ച് മേല്‍നോട്ട സമിതി പഠനം നടത്തിയിരുന്നു. മേല്‍നോട്ട സമിതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം.
മരങ്ങള്‍ മുറിച്ച് റിസര്‍വ് ചെയ്യുക, ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ അനുവാദം നല്‍കുക, റോഡ് നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ നടത്താന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് തിങ്കളാഴ്ച സുപ്രീം കോടത
പ്രതികരിക്കാൻ ഇവിടെ എഴുതുക