ഗാസ : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്തുമെന്ന് ഹൂതികള്‍. ഹൂതി തലവന്‍ അബ്ദുവ് മാലിക് അല്‍ ഹൂതിയെ വധിക്കുമെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹൂതികളുടെ പ്രഖ്യാപനം. നെതന്യാഹു ഉള്ളിലുള്ളപ്പോള്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടതാണെന്നും ഇനി മടിക്കില്ലെന്നും ഹൂതി നേതാവ് നസര്‍ അല്‍ ദിന് അമര്‍ പറഞ്ഞു.
ആക്രമണം തുടരാനാണ് ഭാവമെങ്കില്‍ ഹൂതികളുടെ തലവനായ അബ്ദുല്‍ മാലിക് അല്‍ ഹൂതിയെ തന്നെ വകവരുത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ‘ഇസ്രയേലിന് നേരെ മിസൈലുകള്‍ തൊടുക്കാനാണ് ഭാവമെങ്കില്‍ വേദനാജനകമായ തിരിച്ചടികളാകും ഹൂതികളെ കാത്തിരിക്കുന്നത്. ദെയ്ഫിനോടും സിന്‍വാറിനോടും ബെയ്റൂത്തിലെ നസ്റള്ളയോടും ടെഹ്റാനിലെ ഹനിയയോടും ചെയ്തത് പോലെ നിര്‍ദാക്ഷിണ്യം തീര്‍ത്തുകളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഹൂതി ഭീഷണി. അതേസമയം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളില്‍ കടുത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: