Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

നടി കങ്കണ റണാവത്ത് ഹോളിവുഡിലേക്ക് പോകുന്നു. 'ബ്രെസ് ഡ് ബി ദ ഈവിള്‍' എന്ന ഹൊറര്‍ ഡ്രാമയിലാണ് കങ്കണ അഭിനയിക്കാന്‍ പോകുന്നത്. ഈ അഭിമാനനിമിഷം പങ്കുവെയ്‌ക്കുന്നതിന് പകരം കങ്കണയെ ട്രോളാനാണ് ജിഹാദികളും കമ്മിസൈറ്റുകളും മത്സരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 06:56 pm IST
in India, Bollywood, Entertainment
കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

മുംബൈ: നടി കങ്കണ റണാവത്ത് ഹോളിവുഡിലേക്ക് പോകുന്നു. ‘ബ്ലെസ് ഡ് ബി ദ ഈവിള്‍'(Blessed be the Evil) എന്ന ഹൊറര്‍ ഡ്രാമയിലാണ് കങ്കണ അഭിനയിക്കാന്‍ പോകുന്നത്. ഈ അഭിമാനനിമിഷം പങ്കുവെയ്‌ക്കുന്നതിന് പകരം കങ്കണയെ ട്രോളാനാണ് ജിഹാദികളും കമ്മിസൈറ്റുകളും മത്സരിക്കുന്നത്.

ടീന്‍ വുള്‍ഫ് എന്ന ടെലിവിഷന്‍ ഡ്രാമയിലൂടെ രംഗത്തെത്തിയ ടയ്ലര്‍ പോസിയും തുള്‍സ കിംഗ് എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ സ്കാര്‍ലറ്റ് റോസ് സ്റ്റാലനുമാണ് കങ്കണയ്‌ക്ക് ഒപ്പം അഭിനയിക്കുന്നത്. യുഎസിലെ ന്യൂയോര്‍ക്കിലാണ് ഷൂട്ടിംഗ്.

അനുരാഗ് രുദ്രയാണ് സംവിധായകന്‍. ഗാഥ തിവാരിയും അനുരാഗ് രുദ്രയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. വെയ് ഡ് മുള്ളറും ഗാഥ തിവാരിയുടെ ലയണ്‍സ് മൂവീസും ചേര്‍ന്നാണ് ഈ ടെലിവിഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്.

ഒരു ക്രിസ്ത്യന്‍ ദമ്പതികളുടെ കഥയാണ് ഇതില്‍ പറയുന്നത്. സ്ത്രീയുടെ ഗര്‍ഭം അലസിയ ശേഷം ഈ ദമ്പതികള്‍ ചേര്‍ന്ന് ഒരു ഫാംഹൗസിലെ വീട് വാടകയ്‌ക്കെടുക്കുന്നു. ഒരു ഇരുണ്ട ഭൂതകാലമുള്ളതാണ് ഈ വീട്.

എന്തായാലൂം കങ്കണ റണാവത്തിന്റെ ഉയര്‍ച്ച തന്‍റേടിയായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ്. ഹിമാചല്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നും ബോളിവുഡില്‍ എത്തിയ കങ്കണ ആദ്യനാളുകള്‍ കടുത്ത പരിഹാസങ്ങള്‍ക്ക് പാത്രമായിരുന്നു. പാശ്ചാത്യ ഉച്ചാരണശൈലിയുള്ള ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കരണ്‍ ജോഹാര്‍ വരെ കങ്കണയെ പരിഹസിച്ചിരുന്നു. പക്ഷെ ക്ഷമാപൂര്‍വ്വം കങ്കണ ഇംഗ്ലീഷ് പഠിച്ചെടുത്തു. ഇതിനിടെ ആദ്യ സിനിമകളിലെല്ലാം വിമര്‍ശനം ഏറ്റുവാങ്ങിയ കങ്കണ ഒടുവില്‍ ഗ്യാങ്സ്റ്റര്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മഹേഷ് ഭട്ടിന്‍റേതായിരുന്നു ഗ്യാങ്സ്റ്റര്‍ എന്ന സിനിമ. ഇതിന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ രണ്ട് കൂട്ടുകാരികളുടെ കൂടെ വെറുതെ പോയതാണ് കങ്കണ. പക്ഷെ ഡയറക്ടര്‍ അനുരാഗ് ബസുവിന് കങ്കണയെ ഇഷ്ടമായി. പക്ഷെ സിനിമയിലെ റോള്‍ ഒരു അമ്മയുടേതാണ്. നിനക്ക് എത്ര വയസ്സായെന്ന് കങ്കണയോട് അനുരാഗ് ബസു ചോദിച്ചു. താന്‍ ഒരു ടീനേജറാണെന്ന് പറഞ്ഞപ്പോള്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന് അനുരാഗ് ബസു പറഞ്ഞു. നാടകത്തില്‍ അഭിനയിച്ച പരിചയമുള്ളതിനാലാണ് അനുരാഗ് ബസുവിന് കങ്കണയെ ഇഷ്ടമായത്. ചിത്രാംഗദ സിങ്ങിനായിരുന്നു നായിക വേഷം പറഞ്ഞുവെച്ചത്. എന്നാല്‍ എന്തോ, കങ്കണയെത്തേടി അനുരാഗ് ബസുവിന്റെ വിളി വന്നു. പാസ്പോര്‍ട്ട് ഉണ്ടോ എന്ന ചോദിച്ചായിരുന്നു വിളി. കങ്കണയ്‌ക്ക് പാസ്പോര്‍ട്ട് ഇല്ലായിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ പാസ്പോര്‍ട്ട് വേണം. അച്ഛനെ വിളിച്ച് പറഞ്ഞ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. മഹേഷ് ഭട്ടും അനുരാഗ് ബസുവും സഹായിച്ചു. ഗ്യാങ്ങ്സ്റ്റര്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി. അത് കങ്കണ എന്ന നടിയുടെ ഉദയമായിരുന്നു.

കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന കങ്കണ സ്വന്തം പരിശ്രമത്തിലൂടെയും കഴിവിലൂടെയും, ആരുടെയും സഹായമില്ലാതെ ഉദിച്ചുയര്‍ന്ന താരമാണ്. പിന്നീട് രാഷ്‌ട്രീയത്തിലും അവര്‍ ചുവടുവെച്ചു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക് സഭാ സീറ്റില്‍ ഇവര്‍ തോല്‍പിച്ചത് ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയുടെ മകനായ വിക്രമാദിത്യ സിങ്ങിനെയാണ്. പൊരിഞ്ഞ പോരാട്ടത്തില്‍ കങ്കണ വിജയിച്ചത് 74000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.

ഇപ്പോള്‍ കങ്കണ ഹോളിവുഡിലേക്ക് ചുവടുവെയ്‌ക്കുമ്പോള്‍ കങ്കണയുടെ പഴയൊരു പ്രസ്താവന ഉയര്‍ത്തിക്കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളിലൂടെ വന്‍ വിമര്‍ശനം അഴിച്ചുവിടുകയാണ് രാഷ്‌ട്രീയ വിരോധികള്‍. ഹോളിവുഡ് ഒരു പ്ലേറ്റില്‍ തനിക്ക് അവസരം വെച്ച് നീട്ടിയാല്‍ സ്വീകരിക്കില്ല എന്നതായിരുന്നു കങ്കണയുടെ ഈ പ്രസ്താവന. ഇപ്പോള്‍ കങ്കണയ്‌ക്ക് കിട്ടിയ ഈ അവസരം പ്ലേറ്റില്‍ വെച്ച് നീട്ടപ്പെട്ട ഒന്നായിരുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം.

കങ്കണയുടെ വിജയം പലര്‍ക്കും ദഹിക്കുന്നില്ല. അവര്‍ പരാജയപ്പെടുത്തിയ ബോളിവുഡിലെ പഴയ തമ്പ്രാക്കള്‍ക്ക്, ജിഹാദികള്‍ക്ക്, ബിജെപി വിരുദ്ധര്‍ക്ക്…അങ്ങിനെ പലര്‍ക്കും. ഏറ്റവുമൊടുവില്‍ 1975ലെ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധി ഭരണത്തിലെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കങ്കണ തന്നെ നിര്‍മ്മിക്കുകയും ഇന്ദിരാഗാന്ധിയായി തകര്‍ത്തഭിനയിക്കുകയും ചെയ്ത എമര്‍ജന്‍സി എന്ന സിനിമയ്‌ക്കെതിരെ വന്‍ വിമര്‍ശനമായിരുന്നു ഇന്ത്യയില്‍ ഉയര്‍ന്നത്. മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കങ്കണയുടെ ഉറച്ച ബിജെപി നിലപാടുകള്‍ക്ക് മറുപടി കൊടുക്കാന്‍ ശരദ് പവാറിന്റെ അനുയായികള്‍ അവരുടെ മുംബൈയിലെ വീടിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന് ആരോപിച്ച് പൊളിക്കുക പോലും ചെയ്തു. എന്നാല്‍ കങ്കണ ഉറച്ച ചുവടുവെയ്‌പിലാണ്. മുന്നോട്ട് തന്നെ. പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഐശ്വര്യാറായിയും പയറ്റിയ ഹോളിവുഡില്‍ കങ്കണയും എത്തുകയാണ്.

Tags: kangana ranautHollywoodKanganaBJPMPActor Kanganabollywood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Entertainment

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.