തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പോലീസ്. 13.5 പവന്‍ സ്വര്‍ണമാണ് കാണാതായതായാണ് സംശയം. റൂമിനുള്ളില്‍ സിസിടിവി ക്യാമറകളില്ലെന്നും, സുരക്ഷാ ജീവനക്കാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയിലായിരുന്നു. താല്‍ക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തുകയാണ്.
ശ്രീ പത്മനാഭക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവ് വന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്റെ അളവിലാണ് ആശയക്കുഴപ്പം. കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്നതിന്റെ സൂചനകളില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണമാണ് ലോക്കറില്‍ സൂക്ഷിക്കുന്നത്.
ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നിൽ ശിരസ്, ഉടൽ,പാദം എന്നിവ തൊഴാൻ മൂന്നു വാതിലുകളാണുള്ളത്. ഇവയിൽ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വർണത്തകിട് മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വർണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വർണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: