Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
May 11, 2025, 10:00 am IST
in Article

പാകിസ്ഥാന്‍ ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) ഭാരതത്തിന്റെ ഡിജിഎംഒയെ വിളിച്ച് സംഘര്‍ഷത്തിന് വിരാമം വേണമെന്ന അഭ്യര്‍ത്ഥന മുന്നോട്ടുവച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇ്ന്നലെ വൈകിട്ട് അഞ്ച് മണിമുതല്‍ വെടിനിര്‍ത്തലിന് ധാരണയായി. ഭാരതം പാകിസ്ഥാന് മേല്‍ കനത്ത പ്രഹരമാണ് ഇന്നലെയും ഏല്‍പ്പിച്ചത്. ഏഴ് സൈനിക കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തിയിരുന്നു. അതിനാല്‍ തന്നെ പാക് സൈന്യത്തിന് മുന്നോട്ടുപോകുന്നതിന് തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു. പാക് ഭീകരകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഭാരതം പ്രധാനമായും ലക്ഷ്യമിട്ടത്. കൂടാതെ ആഭ്യന്തര പ്രശ്‌നങ്ങളും രൂക്ഷമാകുന്ന പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും പാക് സൈന്യത്തിന് തിരിച്ചടി നല്‍കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

സിന്ധുനദീജല കരാര്‍ ഭാരതം റദ്ദാക്കിയതിലൂടെ കൃഷി നാശമുള്‍പ്പടെയുള്ള നഷ്ടങ്ങളാണ് പാകിസ്ഥാന് ഉണ്ടായിട്ടുള്ളത്. ഇത് പാക് കര്‍ഷകരില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കി. ഭാരതത്തില്‍ നിന്നുള്ള രൂക്ഷമായ ആക്രമണങ്ങള്‍ക്ക് വഴിവച്ചത് യുക്തിചിന്തയില്ലാത്ത പാക് സൈന്യമാണെന്നുള്ള തരത്തില്‍ ജനവികാരവും അവര്‍ക്ക് എതിരായി.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്‌ട്ര നാണ്യ നിധി പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനമെടുത്തത്. ചില വ്യവസ്ഥകള്‍ അവര്‍ മുന്നോട്ടുവച്ചിട്ടുണ്ടാകാം. ഭീകരവാദത്തിന്റെ കൂടെ നില്‍ക്കരുത് എന്നതാവാം അതില്‍ പ്രധാനം. ഇക്കാര്യത്തില്‍ അമേരിക്കയുടെ ഇടപെടലും ഉണ്ടായിട്ടുണ്ടാകാം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറണമെന്ന സമ്മര്‍ദ്ദം പാകിസ്ഥാന് മേല്‍ ചെലുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയതിന്റെ പരിണാമമായിട്ടാണ് ഈ വെടിനിര്‍ത്തലിന് അവര്‍ വഴങ്ങിയത്.

ഭാരതത്തെ സംബന്ധിച്ച് ഭീകരവാദത്തിന് എതിരായ നിര്‍ണായക പോരാട്ടമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഈ രാജ്യത്തിനുള്ളില്‍ ഭീകരാക്രമണം നടത്തിയാല്‍ ഏത് സൈനിക നടപടിക്കും ഭാരതം തയ്യാറാകും എന്ന കൃത്യമായ സന്ദേശമാണ് അതിലൂടെ നല്‍കിയത്. ഈ ഓപ്പറേഷന്‍ സിന്ദൂര്‍ ഇവിടെ അവസാനിക്കുന്നില്ല. വരും ദിവസങ്ങളില്‍ പല ഭാവങ്ങളിലും രൂപങ്ങളിലും തുടരുകതന്നെ ചെയ്യും.

അതേസമയം ദല്‍ഹി കേന്ദ്രമാക്കിയുള്ള പാക് മിസൈല്‍ ആക്രമണം ഭാരതത്തിന് എതിരായുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു. യാത്രാവിമാമനത്തിന്റെ മറവില്‍ വരെ, സാധാരണ പൗരന്മാരെ ബലിയാടാക്കാനും തയ്യാറായിട്ടായിരുന്നു അവരുടെ ഡ്രോണ്‍ ആക്രമണം. അതിര്‍ത്തി അശാന്തമാകണം, യുദ്ധത്തിലേക്ക് നീങ്ങണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഭാരത സൈന്യത്തിന് മുന്നില്‍ പാകിസ്ഥാന് നാണക്കേടുണ്ടായില്ല എന്ന് അവര്‍ക്ക് വരുത്തിത്തീര്‍ക്കണമായിരുന്നു.

എന്നാല്‍, പൂര്‍ണയുദ്ധത്തിലേക്ക് പോകാന്‍ ഭാരതം താല്‍പര്യപ്പെട്ടിരുന്നില്ല. അതിലേക്ക് തള്ളിവിടാനുള്ള ശ്രമമായിരുന്നു പാകിസ്ഥാന്‍ നടത്തിയത്. പാക് പിടിവാശിയാണ് കാര്യങ്ങള്‍ വഷളാക്കിയിത്. യുദ്ധം ഉണ്ടായാല്‍ നാശം ഉണ്ടാകും. ഭാരതം സാമ്പത്തികമായി ശക്തമായി വളരുമ്പോള്‍ പാകിസ്ഥാന്‍ ഇന്നും കടമെടുത്താണ് ജീവിക്കുന്നത്. ഭാരതത്തിന്റെ ലക്ഷ്യം സാമ്പത്തിക വളര്‍ച്ചയും സമഗ്ര വികാസവും പൗരന്മാരുടെ ക്ഷേമവുമാണ്. ഇതിലൂന്നിയാണ് പ്രവര്‍ത്തനം. അതോടൊപ്പം അഖണ്ഡതയും പൗരന്മാരുടെ സുരക്ഷയും പ്രധാനമാണ്. ഇത് രണ്ടും ബാലന്‍സ് ചെയ്തുള്ള നടപടിയാകും ഭാരതം സ്വീകരിക്കുക.

ഐഎംഎഫിന്റെ സാമ്പത്തിക സഹായം വിനയാകും

ഐഎംഎഫിന്റെ ഭാഗത്തുനിന്ന് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം പാകിസ്ഥാന് നല്‍കുകയെന്ന യുക്തിരഹിതമായ തീരുമാനമാണ് ഉണ്ടായത്. ഐഎംഎഫിനും ലോകരാഷ്‌ട്രങ്ങള്‍ക്കും അറിയാം പാകിസ്ഥാന്‍ ഈ സാമ്പത്തിക സഹായം ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതിനും ഭാരതത്തിന് എതിരായി സൈനിക ആവശ്യത്തിനും ഉപയോഗിക്കുമെന്ന്. 35 വര്‍ഷത്തിനിടയില്‍ 28 പ്രാവശ്യമാണ് പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് വായ്‌പ എടുത്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാല് പ്രാവശ്യവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് പകരം അനുദിനം ആ രാജ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ ആ തുകയെടുത്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് അറിഞ്ഞുകൊണ്ടും കണ്ണടച്ചിരിക്കുന്ന ഐഎംഎഫിന്റെ കൈകളിലും ചോരയുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിന് ഉദാഹരണമായിട്ടുവേണം ഈ നടപടിയെ കാണാന്‍.

 

Tags: India-Pak conflictCol.S Dinni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര 2018ല്‍ കശ്മീരില്‍ പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, സിറോ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനം മുന്‍ വികാരി ജനറല്‍ യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര, ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍. ഹരി, കെ. സോമന്‍, എം.വി. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കി: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

World

ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് നഷ്ടപരിഹാരം; മസൂദ് അസറിന് പാകിസ്ഥാന്‍ 14 കോടി നല്കും

India

ഇന്ത്യ– പാക് സംഘർഷത്തിൽ ഇന്ത്യ പാകിസ്താന് ഏൽപ്പിച്ചത് വലിയ ആഘാതം: ഏറ്റുമുട്ടലിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവെച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

India

സെഡ് കാറ്റഗറി സുരക്ഷയ്‌ക്കൊപ്പം രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കൂടി; എസ്.ജയ്‌ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.