കായിക രംഗത്ത് കേരളം നിലവില്‍ മുന്നോട്ടാണോ പിന്നോട്ടാണോയെന്ന് ആശങ്കയുണ്ടെന്ന് ജന്മഭൂമി ചീഫ് എഡിറ്റര്‍ കെ.എന്‍. ആര്‍ നമ്പൂതിരി. മുന്‍ കാലങ്ങളില്‍ അന്തര്‍ദേശീയ, ദേശീയതലങ്ങളില്‍ കേരള താരങ്ങളുടെ പേരാണ് കേട്ടിരുന്നതെങ്കില്‍ നിലവിലെ സ്ഥിതി അതല്ല. മുന്‍കാലത്തെ ദേശീയ ടീമുകളില്‍ ഏഴും എട്ടും മുതല്‍ പത്തിലധികം മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനത്ത് കായികരംഗത്ത് ദിശാബോധം നഷ്ടപ്പെട്ടു. കായികരംഗം നിയന്ത്രിക്കുന്നത് സര്‍ക്കാരാണോ വിവിധ കൗണ്‍സിലുകളാണോ അസോസിയേഷനുകളാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇവര്‍ തന്നില്‍ ഏകോപനമില്ല. കായികരംഗത്തെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കായി ഒളിമ്പിക്‌സ് വില്ലേജില്‍ കേരളത്തില്‍ നിന്ന് എത്ര പേരെ എത്തിക്കാനാകുമെന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. കായികപ്രതിഭകള്‍ക്ക് അച്ചടക്കം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: