Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എമ്പുരാനിലെ ഖുറേഷിയല്ല, ഇതാണ് ഒന്നൊന്നര ഖുറേഷി…ലഷ്കര്‍ കേന്ദ്രങ്ങളില്‍ ബോംബിട്ട് വിധവയായ സ്ത്രീകളുടെ മാനം കാത്ത സോഫിയ ഖുറേഷി

എമ്പുരാന്‍ സിനിമയിലെ ഖുറേഷിയല്ല, കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത സോഫിയ ഖുറേഷിയാണ് ഒന്നൊന്നര ഖുറേഷിയെന്ന് സമൂഹമാധ്യമങ്ങള്‍. സമൂഹത്തില്‍ വാഴ്‌ത്തുപാട്ടുകളാണ് കരസേനയിലെ കേണലായി സോഫിയ ഖുറേഷിക്ക് വേണ്ടി ഉയരുന്നത്.

Janmabhumi Online by Janmabhumi Online
May 7, 2025, 08:09 pm IST
in India
പാകിസ്ഥാനിലെ ലഷ്കര്‍ ത്വയിബ കേന്ദ്രങ്ങളെ തകര്‍ത്ത ബോംബാക്രമണത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷി

പാകിസ്ഥാനിലെ ലഷ്കര്‍ ത്വയിബ കേന്ദ്രങ്ങളെ തകര്‍ത്ത ബോംബാക്രമണത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷി

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: എമ്പുരാന്‍ സിനിമയിലെ ഖുറേഷിയല്ല, കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത സോഫിയ ഖുറേഷിയാണ് ഒന്നൊന്നര ഖുറേഷിയെന്ന് സമൂഹമാധ്യമങ്ങള്‍. സമൂഹത്തില്‍ വാഴ്‌ത്തുപാട്ടുകളാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷിക്ക് വേണ്ടി ഉയരുന്നത്. കൈവിറക്കേണ്ടതായിരുന്നു…കാരണം ബോംബാക്രമണം നടത്തുന്നത് ലോകത്തെ വിറപ്പിച്ച ഭീകരരായ മസൂദ് അസറും ഹഫീസ് സയ്യിദും താമസിക്കുന്ന, ലഷ്കര്‍ ഇ ത്വയിബയുടെ വന്‍ഭീകരര്‍ താമസിക്കുന്ന ക്യാമ്പുകളിലാണ്. എന്ത് പ്രത്യാക്രമണവും പ്രതീക്ഷിക്കാം. ഒന്നുകില്‍ ജീവിതം. അല്ലെങ്കില്‍ മരണം. . പക്ഷെ സോഫിയ ഖുറേഷിയുടെ കൈകള്‍ ഭയമില്ലാത്ത, കരുത്തുറ്റ കൈകളാണ്. അത് പല തവണ ഇന്ത്യ കണ്ടിട്ടുള്ളതുമാണ്.

ആരാണ് ലഷ്കര്‍ ക്യാമ്പുകളില്‍ ബോംബിടുന്നതിന് നേതൃത്വം നല്‍കിയ സോഫിയ ഖുറേഷി

ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് സോഫിയ ഖുറേഷി വരുന്നത്. കേണല്‍ റാങ്കിലാണ് ഇവര്‍ കരസേനയില്‍ ജോലി ചെയ്യുന്നത്. 37 വയസ്സാണ്. 35 വയസ്സുള്ളപ്പോള്‍ മഹാരാഷ്‌ട്രയിലെപുനെയില്‍ നടന്ന ബഹുരാഷ്‌ട്രസൈനിക അഭ്യാസപ്രകടനത്തില്‍ എക്സൈസ് ഫോഴ്സ് 18ല്‍ ഇന്ത്യയെ നയിച്ചത് ഇവരാണ്. 18 രാജ്യങ്ങള്‍ പങ്കെടുത്ത ബഹുരാഷ്‌ട്ര സൈനിക അഭ്യാസമായിരുന്നു അത്. 18 സൈനിക സംഘങ്ങളില്‍ വനിത നയിച്ച ഏക സൈനിക സംഘം ഇന്ത്യയുടേതായിരുന്നു. യുഎസ്, റഷ്യ, ചൈന, ആസ്ത്രേല്യ, തുടങ്ങി ലോകത്തിലെ മികച്ച സൈനികശേഷിയുള്ള രാജ്യങ്ങളുടെ സംഘത്തില്‍ ഇന്ത്യയുടെ സോഫിയ ഖുറേഷിയുടെ നേതൃത്വത്തിലുള്ള പ്രകടനം ശ്രദ്ധേയമായി. മികച്ചവരേയെല്ലാം ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് തന്റെ ദൗത്യങ്ങളില്‍ പങ്കാളിയാക്കാന്‍ മിടുക്കുള്ള മോദിജി അന്നേ ഈ പെണ്‍സിംഹത്തെ നോട്ടമിട്ടിരുന്നു.

സ്ത്രീയെന്ന പരിഗണനയിലല്ല, നേതൃശേഷിയും മികവും പരിഗണിച്ചാണ് സോഫിയ ഖുറേഷി ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ സേനയില്‍ സൈനിക ആശയവിനിമയങ്ങളുടെയും വിവരസംവിധാനങ്ങളുടെയും ഉത്തരവാദിത്തമുള്ള കേണലാണ് സോഫിയ ഖുറേഷി.

സൈനിക കുടുംബത്തില്‍ നിന്നാണ് സോഫിയ ഖുറേഷി വരുന്നത്. മുത്തച്ഛന്‍ സൈന്യത്തിലായിരുന്നു. ബയോകെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദധാരിണിയാണ്. മെക്കനൈസ്ഡ് ഇന്‍ഫാന്‍ട്രിയില്‍ ഉദ്യോസ്ഥനാണ് ഭര്‍ത്താവ്. 2006ല്‍ കോംഗോയില്‍ യുഎന്‍ സമാധാനദൗത്യസംഘത്തില്‍ ആറ് വര്‍ഷം സോഫിയ ഖുറേഷി ജോലി ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ മേഖലയില്‍ ജീവകാരുണ്യപ്രവര്‍ത്തനവും സമാധാനപുനസ്ഥാപനസാധ്യതകളും ആയിരുന്നു അന്ന് സോഫിയ ഖുറേഷിയുടെ ഉത്തരവാദിത്വം. ഔദ്യോഗിക ജീവിതത്തിലെ അഭിമാനനിമിഷം എന്നാണ് ആറ് വര്‍ഷത്തെ ജീവന്‍പണയം വെച്ചുള്ള ഈ ദൗത്യത്തെ സോഫിയ ഖുറേഷി വിശേഷിപ്പിച്ചത്. രാജ്യത്തിന് വേണ്ടി കഠിനമായി അധ്വാനിക്കൂ, എല്ലാവരേയും അഭിമാനപൂരിതരാക്കൂ എന്നായിരുന്നു അന്നേ സോഫിയ ഖുറേഷി സഹസൈനികരോട് ആഹ്വാനം ചെയ്തത്.

സോഫിയ ഖുറേഷിയെക്കുറിച്ച് സൈനിക കമാന്‍ഡര്‍ ബിപിന്‍ റാവത്ത് പറഞ്ഞത്

ഇന്ത്യന്‍ ആര്‍മിയില്‍ ജനറലായി വിരമിച്ച ബിപിന്‍ റാവത്ത് ഇന്ന് ജീവിച്ചിരിപ്പില്ല പക്ഷെ അദ്ദേഹം സോഫിയ ഖുറേഷിയുടെ ധീരത ദൂരെ നിന്നേ ശ്രദ്ധിച്ചിട്ടുള്ളവ്യക്തിയാണ്. അദ്ദേഹം സോഫിയ ഖുറേഷിയെ അഭിനന്ദിച്ചിട്ടുമുണ്ട്. ബിപിന്‍ റാവത്തിന്റെ ആ വാക്കുകള്‍ പൊന്നായി.

നേതൃശേഷിയും നിര്‍ഭയത്വവും ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ കിറുകൃത്യത- ഇതെല്ലാമാണ് സോഫിയ ഖുറേഷിയെ പടിപടിയായി ഉയര്‍ത്തി കേണല്‍ പദവിയിലേക്ക് എത്തിച്ചത്. സോഫിയയുടെ വനിത എന്നുള്ള പരിഗണനയല്ല, അവരുടെ നേതൃശേഷിയും കഴിവുമാണ് അവരെ തെരഞ്ഞെടുത്തതിന് പിന്നിലെന്ന് അന്ന് സതേണ്‍ കമാന്‍ഡിന്റെ സൈനിക കമാന്‍ഡറായ ബിപിന്‍ റാവത്ത് അന്ന് പറഞ്ഞ വാക്കുകള്‍ ഓപ്പറേഷന്‍ സിന്ദുര്‍ എന്ന ദൗത്യത്തിലെ കിറുകൃത്യത കാണുമ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു.

 

 

Tags: #Operationsindoor#LashkareTaiba#IndiaPakWar#ColonelSophiaQureshi#OperationSindhoor#SophiaQureshi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.
India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)
India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

India

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

India

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

India

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

സിനിമാ മേഖലയിലെ ചൂഷണം : നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് കോടതി

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

ഏഴു വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കോഴിക്കോട്ട് രണ്ടു മംഗലാപുരം സ്വദേശികൾ പിടിയില്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies