കൊച്ചി: മകളുടെ മുന്നിലിട്ട് മതം ചോദിച്ച് അച്ഛനെ വെടിവച്ചിട്ട പഹല്‍ഗാമിലെ ക്രൂരത. ഈ സമയം താഴെ അവര്‍ മടങ്ങുന്നതും കാത്തിരുന്ന രാമചന്ദ്രന്റെ ഭാര്യ. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളിയും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി. രാമചന്ദ്രന്‍ അടക്കം 26 പേരെയാണ് അവര്‍ കൊന്നത്. ഇന്ത്യയ്‌ക്ക് വിധവകളെ നല്‍കുക എന്നതായിരുന്നു ആ ഓപ്പറേഷന്റെ ലക്ഷ്യം. അതുകൊണ്ടാണ് തിരിച്ചടിയ്‌ക്ക് ഓപ്പറേഷന്‍ സിന്ദുര്‍ എന്ന് ഇന്ത്യ പേരിട്ടത്.
ഏതായാലും ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തിൽ സന്തോഷമെന്ന പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികൻ എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാർത്ത കേട്ട് എണീക്കുമ്പോൾ ആശ്വാസമാണെന്നും ആരതി പറഞ്ഞു . സാധാരണക്കാർക്കെതിരെ വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്കെതിരെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ട്.
എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ആരതി പറഞ്ഞു. സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് ഈ തിരിച്ചടിക്ക് വേറെ നൽകാനില്ല.
അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടതായാലും അവർക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അതേസമയം പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. ഇനിയും ഇത്തരം പ്രവൃത്തികൾ തുടര്‍ന്നാൽ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നൽകുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: