ന്യൂദൽഹി ; ഇസ്ലാം നിലനിൽക്കുന്നിടത്തോളം ഭീകരവാദവും നിലനിൽക്കുമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ . ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണവും 2016 ൽ ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ആക്രമണവും തമ്മിലുള്ള സമാനതകൾ വ്യക്തമാക്കിയാണ് തസ്ലീമയുടെ പ്രസ്താവന . ഡൽഹി സാഹിത്യോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.
‘ കഴിഞ്ഞ 1,400 വർഷമായി ഇസ്ലാം മാറിയിട്ടില്ല. അത് അതേപടി നിലനിൽക്കുന്നിടത്തോളം കാലം തീവ്രവാദികൾക്ക് ജന്മം നൽകുന്നത് തുടരും. ‘കൽമ’ ചൊല്ലാൻ കഴിയാത്തതുകൊണ്ടാണ് ധാക്ക ആക്രമണത്തിലും ഭീകരർ ആളുകളെ കൊന്നത്. പഹൽഗാം ആക്രമണത്തിലും സംഭവിച്ചത് അത് തന്നെ.വിശ്വാസം യുക്തിയെയും മനുഷ്യത്വത്തെയും കീഴടക്കാൻ അനുവദിക്കുമ്പോൾ, അത്തരം സംഭവങ്ങൾ ഉണ്ടാകുന്നു.
യൂറോപ്പിലെ പള്ളികൾ ഇപ്പോൾ മ്യൂസിയങ്ങളായി മാറിയിട്ടുണ്ടെന്നും എന്നാൽ മുസ്ലീം സമൂഹം ഇപ്പോഴും പുതിയ പള്ളികൾ നിർമ്മിക്കുന്നതിൽ വ്യാപൃതരാണ്. മദ്രസകൾ പാടില്ല, കുട്ടികൾക്ക് ഒരു മതഗ്രന്ഥം മാത്രം വായിക്കാതെ എല്ലാ പുസ്തകങ്ങളും വായിക്കാനുള്ള അവസരം ലഭിക്കണം.കൊൽക്കത്തയിൽ എത്തിയപ്പോൾ എനിക്ക് സ്വന്തം നാട്ടിൽ ഉള്ളതുപോലെ തോന്നി, പുറത്താക്കപ്പെട്ടപ്പോൾ ഡൽഹി എന്റെ രണ്ടാമത്തെ വീടായി മാറി. എന്റെ സ്വന്തം രാജ്യം എനിക്ക് നൽകാത്ത ഒരു സ്വന്തമെന്ന ബോധം ഇന്ത്യ എനിക്ക് നൽകി. ‘ തസ്ലീമ പറഞ്ഞു.
















