തൃശൂര്‍: പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീണാണ് പരിക്ക്.
വൈകിട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തിയത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ട്.
തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ വെടിക്കെട്ടിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ആരംഭിച്ചു. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: