Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ നൂറാം വാര്‍ഷിക ആദരിക്കല്‍ ചടങ്ങില്‍ കാനത്തെ മറന്നത് ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ല: എന്‍.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 11:33 am IST
in Kerala

കോട്ടയം : കേരള രാഷ്‌ട്രീയത്തിലെ വല്യേട്ടനായി നടിക്കുന്ന സിപിഐ, പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെ പോലും നൂറാം വാര്‍ഷിക ആദരിക്കല്‍ ചടങ്ങില്‍ വിസ്മരിച്ച ഗതികേടിലെത്തിയിരിക്കുകയാണെന്ന് ബിജെപി നേതാവ് എന്‍.ഹരി ആരോപിച്ചു.

പാര്‍ട്ടി നൂറാം വാര്‍ഷികഭാഗമായി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ആയ കാനത്തെ മറന്നത് ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ല. മറ്റു നേതാക്കളുടെ കുടുംബങ്ങളെ എല്ലാം ക്ഷണിച്ച് ആദരിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് മാത്രം അന്തരിച്ച കാനത്തിന്റെ കുടുംബത്തെ മാത്രം അറിയിച്ചില്ല. ഇത് യാദൃശ്ചികമാണെന്ന് കരുതാന്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കാവില്ല.

സിപിഐയിലെ അതിരൂക്ഷമായ ചേരിപ്പോരിന്റെ പ്രതിഫലനം ആണിത്. രണ്ടുതവണ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയും ആയ കാനത്തിന്റെ മകന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ വിവരം അറിഞ്ഞത് എന്നത് അതീവ ലജ്ജാകരമാണ്. പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്ന് മാത്രമല്ല അതില്‍നിന്നും തലയൂരാന്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം നടത്തിയ പ്രസ്താവന തരംതാണതായി. കാനത്തിന്റെ കുടുംബത്തെ അറിയിച്ചുവെങ്കിലും അസൗകര്യം മൂലം വന്നില്ലെന്നാണ് ബിനോയ് പറഞ്ഞത്.ഇതിനെയാണ് സോഷ്യല്‍ മീഡിയയില്‍ കാനത്തിന്റെ മകന്‍ സന്ദീപ് ചോദ്യം ചെയ്തത്.

സംഘടനാ സംവിധാനത്തിലെ ഗുരുതരമായ പാളിച്ചയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. സംഘടനാകാര്യ ക്രമത്തിലെ ബാലപാഠങ്ങള്‍ പോലും ഇവിടെ മറന്നു പോയിരിക്കുന്നു.ഇത്തരം ചടങ്ങുകള്‍ക്ക് ലിസ്റ്റ് തയ്യാറാക്കുകയും അറിയിപ്പ് കൈമാറുകയും ചെയ്യുന്നത് ചുമതലയുള്ള ഭാരവാഹികളാണ്. അത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഇടതുഭരണമുന്നണിയിലെ രണ്ടാമനായ സിപിഐയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. കോട്ടയം ജില്ലക്കാരനും നാട്ടില്‍ ഏറെ വ്യക്തിബന്ധങ്ങളുമുളള മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിന്റെ പേര് വിട്ടുപോയതില്‍ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ ഘടകത്തിന് സംഭവിച്ചത് ഗുരുതരമായ വീഴ്‌ച്ചയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സിപിഐയുടെ ദേശീയ നേതാക്കള്‍ ആദ്യം സ്വന്തം സംഘടന സംവിധാനത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബം പരസ്യമായി സംഘടനയുടെ നിലവിലുളള സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിക്കേണ്ടിവന്നിരിക്കുകയാണ്.പാര്‍ട്ടിയുടെ കേരള കെട്ടിടസമുച്ചയം ഉദ്ഘാടന വേളയില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ട ഗതികേടാണ് സിപിഎം ജനറല്‍ സെക്രട്ടറിക്കും ഘടകകക്ഷിയായ സിപിഐ നേതാക്കള്‍ക്കും ഉണ്ടായത്. ഇത്തരത്തിലുള്ള മുന്നണി രാഷ്‌ട്രീയത്തിലെ ഘടകക്ഷികളില്‍ ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

Tags: N.HariKanam RajendranBJP KottayamCPI's 100th anniversary celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

മദ്യനയം: കല്ലറങ്ങാട്ട് പിതാവ് പ്രകടിപ്പിച്ചത് കേരളത്തിൻറെ ആശങ്ക, ജോസ് കെ മാണി മൗനം വെടിയണം- എൻ ഹരി

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

കേരള പോലീസിലെ സഖാക്കളുടെ രക്ഷാപ്രവർത്തനം ബിജെപി-ആർഎസ്എസ് പ്രവർത്തകരോട് വേണ്ട: എൻ .ഹരി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.