Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാമില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി 30 ലക്ഷം പേര്‍ എത്തി; സാധാരണജീവിതത്തിലേക്ക് മടങ്ങുന്ന കശ്മീരിനെ വീണ്ടും അവര്‍ മുറിവേല്‍പിച്ചു

ഇനി ജാഗ്രത വിടാന്‍ കഴിയില്ല എന്ന പാഠമാണ് പഹല്‍ഗാമിലെ തീവ്രവാദആക്രമണം പഠിപ്പിക്കുന്നത്. സാധാരണ ജനജീവിതത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു കുറച്ചുനാളായി കശ്മീര്‍. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും കശ്മീരിന്റെ ഭംഗി ആസ്വദിക്കാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി വന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. 2024ല്‍ മാത്രം പഹല്‍ഗാം സന്ദര്‍ശിച്ചത് രണ്ട് കോടി 30 ലക്ഷം പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2025, 08:05 pm IST
in India
പഹല്‍ഗാമിനടത്തുള്ള തടാകത്തിലെ ശിക്കാര ബോട്ടുകള്‍

പഹല്‍ഗാമിനടത്തുള്ള തടാകത്തിലെ ശിക്കാര ബോട്ടുകള്‍

കശ്മീര്‍:  ഇനി ജാഗ്രത വിടാന്‍ കഴിയില്ല എന്ന പാഠമാണ് പഹല്‍ഗാമിലെ തീവ്രവാദആക്രമണം പഠിപ്പിക്കുന്നത്. സാധാരണ ജനജീവിതത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു കുറച്ചുനാളായി കശ്മീര്‍. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും കശ്മീരിന്റെ ഭംഗി ആസ്വദിക്കാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി വന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. 2024ല്‍ മാത്രം പഹല്‍ഗാം സന്ദര്‍ശിച്ചത് രണ്ട് കോടി 30 ലക്ഷം പേരാണ്. കശ്മീരില്‍ ഭീകരര്‍ എവിടെ എന്ന് പോലും ജനം ചിന്തിച്ച് തുടങ്ങുന്നതിനിടയിലാണ് അവരുടെ ഉറക്കം കെടുത്തുന്ന ആക്രമണം ഉണ്ടായത്.

പഹല്‍ഗാമിലൂടെ കടന്നു പോകുന്ന ലിഡ്ഡാര്‍ നദിയുടെ തീരങ്ങളിലൂള്ള ഹോട്ടലുകളും ലോഡ്ജുകളും എല്ലാം ഇപ്പോള്‍ അടച്ചിരിക്കുന്നു. “ഇന്നലെ വരെ എനിക്ക് ആരെങ്കിലുമായി സംസാരിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. അത്രയ്‌ക്ക് തിരക്കിലായിരുന്നു. പക്ഷെ ഇന്ന് ഒരാള്‍ പോലുമില്ല.”- ഒരു ഹോട്ടലുടമയായ 45 കാരനായ മുഷ്താഖ് അഹമ്മദ് പറയുന്നു. “ഈ വര്‍ഷം മുഴുവന്‍ ഹോട്ടല്‍ മുറികള്‍ മുഴുവന്‍ ബൂക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്ത മാസവും 20 മുറികളും ബുക്ക് ചെയ്തിരുന്നത്. എല്ലാം മാറി.” -മറ്റൊരു ഹോട്ടല്‍ ഉടമയായ കശ്മീരി മുസ്ലിമായ അര്‍ഷാദ് അഹമ്മദ് പറയുന്നു. പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ ടൂറിസ്റ്റുകളെ കൊണ്ടുപാകന്‍ പോണി കുതിരകളെ ഓടിക്കുന്നവരും അധികവും കശ്മീരി മുസ്ലിങ്ങളാണ്. ഈ യുവാക്കളും മോദി സര്‍ക്കാരിന്റെ കീഴില്‍ ടൂറിസം ഉണര്‍ന്നതോടെ ധാരാളമായി വരുമാനം നേടിക്കൊണ്ടിരിക്കുകയായിരുന്നു. അതെ ബിസിനസിലൂടെ ധാരാളമായി സമ്പാദിക്കാന്‍ തുടങ്ങിയ കശ്മീരിലെ മുസ്ലിം യുവാക്കള്‍ തീവ്രവാദം മറന്നുതുടങ്ങുകയായിരുന്നു. അവരുടെ മനസ്സില്‍ ആണ് വീണ്ടും ഈ തീവ്രവാദി സംഘം തീ കോരിയിട്ടത്. പഹല്‍ഗാം ഇപ്പോള്‍  ശ്മശാനമൂകം. ഗുലാം നബി വാനിയെപ്പോലെയുള്ള ടാക്സി ഡ്രൈവര്‍മാരും ധാരാളമായി സമ്പാദിച്ചുതുടങ്ങിയിരുന്നു. ദിവസേന 2500 രൂപ വരെ അവര്‍ക്ക് കിട്ടിയിരുന്നു. അത്രത്തോളം പ്രാദേശിക ജനതയുമായി കൈകോര്‍ത്താണ് മോദി സര്‍ക്കാര്‍ നീങ്ങിയിരുന്നത്. അവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കശ്മീരിന്റെ വികസനം. അതായിരുന്നു മോദിയുടെ ലക്ഷ്യം. പഹല്‍ഗാമില്‍ മാത്രം 500ല്‍ പരം ഹോട്ടലുകളുണ്ട്. ടൂറിസ്റ്റുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കശ്മീരികളുടെ ഹോട്ടലുകള്‍. ഇപ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങുകള്‍ റദ്ദാക്കപ്പെടുന്നത് ഇവര്‍ക്ക് സങ്കടത്തോടെ നോക്കിക്കാണുന്നു. അതുകൊണ്ടാണ് പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിനെതിരെ വന്‍തോതില്‍ ലോക്കല്‍ കശ്മീരികള്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിഷേധിച്ചത്. പഴയ പട്ടാളച്ചിട്ടയിലേക്ക് മടങ്ങാന്‍ അവരും ആഗ്രഹിക്കുന്നില്ല. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ മനോവിചാരങ്ങളെ അത്രയ്‌ക്ക് മാറ്റിയെടുത്തിരുന്നു. അതിനെയാണ് തീവ്രവാദികള്‍ മുറിവേല്‍പിച്ചത്.

ഹിന്ദുവാണോ എന്ന് ചോദിച്ചാണ് ഈ പട്ടാളവേഷത്തില്‍ എത്തിയവര്‍ ടൂറിസ്റ്റുകളെ വെടിവെച്ചത്. ഇത്രയും കാലമായി ഇവര്‍ ടൂറിസ്റ്റുകളെ ആക്രമിക്കാറില്ല. ഇപ്പോള്‍ പഹല്‍ഗാമിലെ ആക്രമണത്തില്‍ ഈ അലിഖിത നിയമം കാറ്റില്‍ പറത്തിയിരിക്കുന്നു. ഇതിനര്‍ത്ഥം ഈ തീവ്രവാദികള്‍ക്ക് കൃത്യമായ രഹസ്യഅജണ്ട ഉണ്ട് എന്നാണ്. കശ്മീരില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന പുതിയ തീവ്രവാദഗ്രൂപ്പായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ് ) ആണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പാകിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയിബയുടെ ഉപശാഖയാണ് ഈ സംഘടന. മിക്കവാറും പാകിസ്ഥാന്റെ അജണ്ട തന്നെയായിരിക്കണം ഈ തീവ്രവാദികള്‍ നടപ്പിലാക്കിയത്. കശ്മീരിലെ മുസ്ലിമിനെ വീണ്ടും പിശാചാക്കി മാറ്റാന്‍ ശ്രമിക്കുന്ന തീവ്രവാദത്തിന്റെ ക്രൂരമായ അജണ്ട.

കശ്മീര്‍ മോദി സര്‍ക്കാരിന് കീഴില്‍ പുതിയൊരു ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു. കശ്മീരില്‍ ഇപ്പോഴുള്ള 90 ശതമാനം മുസ്ലിങ്ങളില്‍ നല്ലൊരുവിഭാഗം മോദി സര്‍ക്കാര്‍ കാണിച്ചുകൊടുത്ത പ്രകാശം നിറഞ്ഞ വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ വികസനം വരുന്നു. പുതിയ മെച്ചപ്പെട്ട റോഡുകളും പുത്തന്‍ റെയില്‍ റൂട്ടുകളിലൂടെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുന്നു. ബിസിനസുകള്‍ കടന്നു വരുന്നു. ലോക്കല്‍ മുസ്ലിം യുവാക്കള്‍ നല്ല രീതിയില്‍ ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്നു. ഷിക്കാര ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കശ്മീരി മുസ്ലിം യുവാക്കള്‍ക്ക് നല്ല ബിസിനസാണ് ലഭിക്കുന്നത്. ഒരു ദിവസം അവര്‍ 3000-4000 രൂപ വരെ കിട്ടുന്ന ദിവസങ്ങളാണ് ഇപ്പോഴുണ്ടായിരുന്നത്. സാധാരണ യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നു. ഇതോടെ സൈന്യത്തെ കല്ലെറിഞ്ഞിരുന്ന മുസ്ലിം യുവാക്കള്‍ തന്നെ അത് നിര്‍ത്തി പുതിയ ജീവിതം ആസ്വദിച്ചുതുടങ്ങുകയായിരുന്നു. അതിനിടയിലാണ് മുസ്ലിങ്ങളുടെ മനസ്സില്‍ വീണ്ടും വിഭജനത്തിന്റെ മുള്ളുകള്‍ നിറയ്‌ക്കുന്ന ഈ തീവ്രവാദആക്രമണം.

അതിജാഗ്രതയോടെയുള്ള പട്ടാള റോന്തുചുറ്റല്‍ മിക്ക സ്ഥലങ്ങളിലും അല്‍പാല്‍പമായി കുറച്ചുകൊണ്ട് വരികയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 85000 പേര്‍ക്ക് കശ്മീരിന്റെ മണ്ണിനെ സ്വദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കൂടുതല്‍ പേര്‍ കശ്മീരിനെ സ്വദേശമാക്കാന്‍ അപേക്ഷകള്‍ നല‍്കി കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഈ ആക്രമണം. പിന്നില്‍ പ്രാദേശികകരങ്ങള്‍ ഉണ്ടെന്ന് വ്യക്തം. കിഴ്ഞ്ഞ കുറെക്കാലമായി കശ്മീരിനെ ചൂഷണം ചെയ്ത് തടിച്ചുവീര്‍ത്ത ചില കുടുംബങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കശ്മീരിന് മേലുള്ള നിയന്ത്രണം അവര്‍ക്ക് ദഹിക്കുന്നതല്ല.

പക്ഷെ കഴിഞ്ഞ കാലങ്ങളിലേതുപോലെയല്ല ഈ തീവ്രവാദ ആക്രമണത്തിന് നേരെയുണ്ടായ ഇപ്പോഴത്തെ പ്രതികരണം. എല്ലാ രാഷ്‌ട്രീയപാര്‍ടികളും ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പമാണ്. സിനിമാ-സാംസ്കാരികമേഖലയിലെ എല്ലാവരും ഈ തീവ്രവാദ ആക്രമണത്തിന് എതിരെ പ്രതകരിച്ചു. സര്‍ക്കാര്‍ കടുത്ത നടപടിയുടെ ഭാഗമായി പാകിസ്ഥാന്റെ ചില മേഖലകളിലേക്കുള്ള ജലവിതരണം നിര്‍ത്താന്‍ സിന്ധുനദി ജലക്കരാര്‍ റദ്ദാക്കിയിരിക്കുന്നു.

തീവ്രവാദികളെ അരിച്ചുപെറുക്കുകയാണ് കശ്മീരിലെങ്ങും. പക്ഷെ പ്രാദേശിക സഹായം ഉള്ളതിനാല്‍ എളുപ്പത്തില്‍ പിടികിട്ടാന്‍ പ്രയാസമാണ്. എന്തായാലും കൂടുതല്‍ ജാഗ്രതയോടെ നീങ്ങണം എന്ന സന്ദേശം തന്നെയാണ് പഹല്‍ഗാം നല്കുന്നത്.

 

 

 

 

Tags: JammuKashmirTerroristattackLashkareTaibaPahalgamTheResistanceForce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)
Kerala

ഗുജറാത്ത് കലാപം തലതിരിച്ചിട്ട എമ്പുരാന് കയ്യടി; ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയൊരുക്കുന്ന മേജര്‍ രവിയ്‌ക്ക് ട്രോള്‍

Mollywood

ഓപ്പറേഷന്‍ സിന്ദൂറും , ഓപ്പറേഷന്‍ മഹാദേവും ഇനി സ്ക്രീനിൽ ; ’ പഹല്‍ഗാം ‘ ചിത്രത്തിന്റെ പൂജ മൂകാംബികയിൽ

News

യുഎന്നിന്റെ മ്യാൻമർ റിപ്പോർട്ട് ഭാരതം തള്ളിക്കളഞ്ഞു; പക്ഷപാതപരമെന്ന് വിമർശനം

Kerala

സിന്ദൂർ ഓപ്പറേഷൻ: 100 പാക്‌സൈനികർക്ക് ജീവൻ നഷ്ടമായി; സത്യം വെളിപ്പെട്ടത് പാക് ‘മണ്ടത്തര’ത്തിലൂടെ

ലഡാക്കിലെ ലേയില്‍ കലാപത്തിനായി പുറപ്പെടുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗ്, ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്
India

ലഡാക്കില്‍ കലാപം വിതച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗിനെ പൊലീസ്; ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ്, ആള്‍ ഒളിവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.