ന്യൂദല്‍ഹി: അദാനിയെ തകര്‍ക്കാന്‍ വേണ്ടി കള്ള റിപ്പോര്‍ട്ടുകള്‍ ചമച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇടിച്ച അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി രാഹുല്‍ ഗാന്ധിയ്ക്ക് ബന്ധമുള്ളതായി ഇസ്രയേലിന്റെ രഹസ്യ ഏജന്‍സി മൊസ്സാദ്. സ്പുട് നിക് ഇന്ത്യ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ അദാനിയെ വീഴ്ത്തുക വഴി മോദിയെ വീഴ്ത്തുക എന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്റെ രാഷ്ട്രീയ ഗൂഢാലോചനയില്‍ രാഹുല്‍ ഗാന്ധിയും പങ്കാളിയാണെന്ന കാര്യം കൂടി പുറത്തുവരികയാണ്.
കോണ്‍ഗ്രസിന്റെ വിദേശയൂണിറ്റായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായ സാം പിത്രോഡയുടെ കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ രഹസ്യമായി പരിശോധിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകള്‍ ലഭിച്ചത്. ഇതോടെ അദാനിയ്ക്കെതിരെ 88 ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അദാനിയെ തകര്‍ക്കുക എന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യം പുറത്തുവരികയാണ്.
രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് സാം പിത്രോദ അറിയപ്പെടുന്നത്. ഇപ്പോള്‍ യുഎസില്‍ ഇരുന്നാണ് ഇദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ളവരുമായി മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അജണ്ട തയ്യാറാക്കുന്നത് സാം പിത്രോദയാണ്.
2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 2023 ജനുവരി 31ന് ആരംഭിക്കാനിരിക്കേയാണ് ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. ഈ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന്റെ രാഷ്ട്രീയ അജണ്ട വ്യക്തമാണ്.
തുടര്‍ന്ന് അദാനി ഓഹരികളുടെ വില 81 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ അദാനി തകര്‍ന്നു എന്ന് എല്ലാവരും കരുതി. അദാനിയെ സഹായിച്ച മോദി രാജിവെയ്ക്കണമെന്ന് ഉറക്കെ ബഹളം വെയ്ക്കുകയായിരുന്നു അന്ന് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായി ജയ്റാം രമേശും. പക്ഷെ അദാനി പതിയെ പതിയെ ഉയര്‍ന്നുവന്നു. ബിസിനസിലുള്ള അദ്ദേഹത്തിന്റെ സത്യസന്ധത കണ്ടറിഞ്ഞ വന്‍നിക്ഷേപകര്‍ അദാനിയില്‍ പണം മുടക്കാന്‍ തയ്യാറായി. ആസ്ത്രേല്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിക്യുജി പാര്‍ട്നേഴ്സിന്റെ എല്ലാമായ ഇന്ത്യക്കാരനായ രാജീവ് ജെയിന് നടത്തിയ വന്‍നിക്ഷേപമാണ് അദാനി ഓഹരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും അവരുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന പ്രശാന്ത് ഭൂഷണെപ്പോലുള്ള അഭിഭാഷകരും ചേര്‍ന്ന് സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും അദാനിയ്ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇതേക്കുറിച്ച് അന്വേഷിച്ച സെബിയുടെ അധ്യക്ഷയായിരുന്ന മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അദാനിയ്ക്കെതിരെ 88 ചോദ്യങ്ങള്‍ ചോദിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് അതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള സെബി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്തിന് അദാനിയ്ക്കെതിരെ വ്യാജമായ 88 ചോദ്യങ്ങള്‍ ഉയര്‍ത്തി കള്ളറിപ്പോര്‍ട്ട് ചമച്ചതിന്റെ കാരണങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് അന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഷോ കോസ് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മാധബി പുരി ബുച്ചിനെതിരെ ഒരു കള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് മാധബി പുരി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട നിരവധി കള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതെല്ലാം പൊളിഞ്ഞു. അന്നും കോണ്‍ഗ്രസും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മില്‍ രഹസ്യബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടിക്ക് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ആയി ബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കും ഇന്ത്യയില്‍ ഏറെ മേല്‍ക്കയ്യുണ്ടായിരുന്നു. എന്തിന് 2024ല്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തിയതിന് വേണ്ട പണം നല്‍കിയത് പോലും ജോര്‍ജ്ജ് സോറോസ് ആണ്. അദ്ദേഹത്തിന്റെ ഇന്ത്യയിലുള്ള അനേകം എന്‍ജിഒകളില്‍ ഒന്നായ ഓപ്പണ്‍ സൊസൈറ്റി ഫോറമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ. പക്ഷെ പൊടുന്നനെ യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡമോക്രാറ്റ് പാര്‍ട്ടിയുടെ അജണ്ടകള്‍ക്കെതിരെ നീങ്ങാന്‍ തുടങ്ങി. ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും മേല്‍ക്കൈ നഷ്ടമായി. ഇതോടെയാണ് പൊടുന്നനെ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്ഡേഴ്സണ് പ്രഖ്യാപിച്ചത്. ട്രംപ് വന്നതോടെ തന്റെ മേല്‍ പിടിവീഴുമെന്ന് തോന്നിയാണ് നെയ്റ്റ് ആന്ഡേഴ്സണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടി എവിടെയോ മറഞ്ഞത്. അതോടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒരു കടലാസ് കമ്പനിയാണെന്ന് വെളിവായി.
ഇതിനിടെ ജോര്‍ജ്ജ് സോറോസും കൂട്ടരും അവരുടെ അധികാരം ഉപയോഗിച്ച് യുഎസ് നീതിന്യായ വകുപ്പിലെ ഒരു ജഡ്ജിയെ പിടിച്ച് അദാനിയ്ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തി വിധി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അദാനിയ്ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിന് യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ജനറലിനോട് ട്രംപിന്റെ അനുയായിയായ നേതാവ് വിശദീകരണം ചോദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ പ്രധാന ബിസിനസുകാരനായ അദാനിയ്ക്കെതിരെ കുറ്റാരോപണം നടത്തുന്നത് ട്രംപ് സര്‍ക്കാര്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടവരുത്തുമെന്നും ഈ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ അദാനിയ്ക്കെതിരെ നീങ്ങിയ താനും അഴിയെണ്ണേണ്ടി വരുമോ എന്ന ഭയമാണ് പൊടുന്നനെ കമ്പനി പൂട്ടി മുങ്ങാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമയായ നെയ്റ്റ് (നഥാന്‍ ) ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
എന്തായാലും രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പരസ്യമായിരിക്കുന്നു. ഇതാണ് ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദ് രാഹുല്‍ കുടുംബത്തിന്റെ ഏറാന്‍ മൂളിയായ ബുദ്ധിരാക്ഷസന് സാം പിത്രോദയുടെ കമ്പ്യൂട്ടര്‍ സെര്‍വറില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: