Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ ഗാന്ധിയ്‌ക്ക് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധമെന്ന് കണ്ടെത്തി ഇസ്രയേല്‍ രഹസ്യപ്പൊലീസ് മൊസാദ്

അദാനിയെ തകര്‍ക്കാന്‍ വേണ്ടി കള്ള റിപ്പോര്‍ട്ടുകള്‍ ചമച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇടിച്ച അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് ബന്ധമുള്ളതായി ഇസ്രയേലിന്റെ രഹസ്യ ഏജന്‍സി മൊസ്സാദ്. സ്പുട് നിക് ഇന്ത്യ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്റെ രാഷ്‌ട്രീയ ഗൂഢാലോചനയില്‍ രാഹുല്‍ ഗാന്ധിയും പങ്കാളിയാണെന്ന കാര്യം കൂടി പുറത്തുവരികയാണ്.

Janmabhumi Online by Janmabhumi Online
Apr 24, 2025, 11:17 pm IST
in India, World
രാഹുല്‍ ഗാന്ധിയും സാം പിത്രോദയും (വലത്ത്) അദാനി (ഇടത്ത്)

രാഹുല്‍ ഗാന്ധിയും സാം പിത്രോദയും (വലത്ത്) അദാനി (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അദാനിയെ തകര്‍ക്കാന്‍ വേണ്ടി കള്ള റിപ്പോര്‍ട്ടുകള്‍ ചമച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇടിച്ച അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് ബന്ധമുള്ളതായി ഇസ്രയേലിന്റെ രഹസ്യ ഏജന്‍സി മൊസ്സാദ്. സ്പുട് നിക് ഇന്ത്യ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്റെ രാഷ്‌ട്രീയ ഗൂഢാലോചനയില്‍ രാഹുല്‍ ഗാന്ധിയും പങ്കാളിയാണെന്ന കാര്യം കൂടി പുറത്തുവരികയാണ്.

കോണ്‍ഗ്രസിന്റെ വിദേശയൂണിറ്റായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായ സാം പിത്രോഡയുടെ കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ രഹസ്യമായി പരിശോധിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകള്‍ ലഭിച്ചത്. ഇതോടെ അദാനിയ്‌ക്കെതിരെ 88 ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അദാനിയെ തകര്‍ക്കുക എന്ന രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യം പുറത്തുവരികയാണ്.

രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് സാം പിത്രോദ അറിയപ്പെടുന്നത്. ഇപ്പോള്‍ യുഎസില്‍ ഇരുന്നാണ് ഇദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ളവരുമായി മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അജണ്ട തയ്യാറാക്കുന്നത് സാം പിത്രോദയാണ്.

2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം 2023 ജനുവരി 31ന് ആരംഭിക്കാനിരിക്കേയാണ് ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. ഈ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന്റെ രാഷ്‌ട്രീയ അജണ്ട വ്യക്തമാണ്.

തുടര്‍ന്ന് അദാനി ഓഹരികളുടെ വില 81 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ അദാനി തകര്‍ന്നു എന്ന് എല്ലാവരും കരുതി. അദാനിയെ സഹായിച്ച മോദി രാജിവെയ്‌ക്കണമെന്ന് ഉറക്കെ ബഹളം വെയ്‌ക്കുകയായിരുന്നു അന്ന് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായി ജയ്റാം രമേശും. പക്ഷെ അദാനി പതിയെ പതിയെ ഉയര്‍ന്നുവന്നു. ബിസിനസിലുള്ള അദ്ദേഹത്തിന്റെ സത്യസന്ധത കണ്ടറിഞ്ഞ വന്‍നിക്ഷേപകര്‍ അദാനിയില്‍ പണം മുടക്കാന്‍ തയ്യാറായി. ആസ്ത്രേല്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിക്യുജി പാര്‍ട്നേഴ്സിന്റെ എല്ലാമായ ഇന്ത്യക്കാരനായ രാജീവ് ജെയിന്‍ നടത്തിയ വന്‍നിക്ഷേപമാണ് അദാനി ഓഹരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പ്രശാന്ത് ഭൂഷണെപ്പോലുള്ള അഭിഭാഷകരും ചേര്‍ന്ന് സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും അദാനിയ്‌ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇതേക്കുറിച്ച് അന്വേഷിച്ച സെബിയുടെ അധ്യക്ഷയായിരുന്ന മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അദാനിയ്‌ക്കെതിരെ  88 ചോദ്യങ്ങള്‍ ചോദിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് അതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള സെബി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്തിന് അദാനിയ്‌ക്കെതിരെ വ്യാജമായ 88 ചോദ്യങ്ങള്‍ ഉയര്‍ത്തി കള്ളറിപ്പോര്‍ട്ട് ചമച്ചതിന്റെ കാരണങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് അന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഷോ കോസ് നോട്ടീസ് അയച്ചിരുന്നു.  ഇതേ തുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മാധബി പുരി ബുച്ചിനെതിരെ ഒരു കള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് മാധബി പുരി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട നിരവധി കള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതെല്ലാം പൊളിഞ്ഞു. അന്നും കോണ്‍ഗ്രസും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മില്‍ രഹസ്യബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു.

അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടിക്ക് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ആയി ബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്‌ക്കും ഇന്ത്യയില്‍ ഏറെ മേല്‍ക്കയ്യുണ്ടായിരുന്നു. എന്തിന് 2024ല്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തിയതിന് വേണ്ട പണം നല്‍കിയത് പോലും ജോര്‍ജ്ജ് സോറോസ് ആണ്. അദ്ദേഹത്തിന്റെ ഇന്ത്യയിലുള്ള അനേകം എന്‍ജിഒകളില്‍ ഒന്നായ ഓപ്പണ്‍ സൊസൈറ്റി ഫോറമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ. പക്ഷെ പൊടുന്നനെ യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡമോക്രാറ്റ് പാര്‍ട്ടിയുടെ അജണ്ടകള്‍ക്കെതിരെ നീങ്ങാന്‍ തുടങ്ങി. ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും മേല്‍ക്കൈ നഷ്ടമായി. ഇതോടെയാണ് പൊടുന്നനെ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ പ്രഖ്യാപിച്ചത്. ട്രംപ് വന്നതോടെ തന്റെ മേല്‍ പിടിവീഴുമെന്ന് തോന്നിയാണ് നെയ്റ്റ് ആന്‍ഡേഴ്സണ്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടി എവിടെയോ മറഞ്ഞത്. അതോടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒരു കടലാസ് കമ്പനിയാണെന്ന് വെളിവായി.

ഇതിനിടെ ജോര്‍ജ്ജ് സോറോസും കൂട്ടരും അവരുടെ അധികാരം ഉപയോഗിച്ച് യുഎസ് നീതിന്യായ വകുപ്പിലെ ഒരു ജഡ്ജിയെ പിടിച്ച് അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തി വിധി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.  അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിന് യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ജനറലിനോട് ട്രംപിന്റെ അനുയായിയായ നേതാവ് വിശദീകരണം ചോദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ കുറ്റാരോപണം നടത്തുന്നത് ട്രംപ് സര്‍ക്കാര്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടവരുത്തുമെന്നും ഈ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ അദാനിയ്‌ക്കെതിരെ നീങ്ങിയ താനും അഴിയെണ്ണേണ്ടി വരുമോ എന്ന ഭയമാണ് പൊടുന്നനെ കമ്പനി പൂട്ടി മുങ്ങാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമയായ നെയ്റ്റ് (നഥാന്‍ ) ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

എന്തായാലും രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പരസ്യമായിരിക്കുന്നു. ഇതാണ് ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദ് രാഹുല്‍ കുടുംബത്തിന്റെ ഏറാന്‍ മൂളിയായ ബുദ്ധിരാക്ഷസന്‍ സാം പിത്രോദയുടെ കമ്പ്യൂട്ടര്‍ സെര്‍വറില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്.

 

Tags: #RahulGandhi#SampitrodaGautamadani#NathanAnderson#NateAnderson#HindenburgReasearchMossad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ ; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

India

അദാനിയ്‌ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരെ കണ്ട് അദാനിയുടെ പ്രതിനിധികള്‍; അദാനി ഓഹരികള്‍ 14 ശതമാനം കുതിച്ചു

പുതിയ വാര്‍ത്തകള്‍

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies