Kerala

നാലു തവണ കൈവിട്ട സിവില്‍ സര്‍വീസ് പാലാക്കാരന്‍ ആല്‍ഫ്രഡ് തോമസ് ഇക്കുറി കൈയെത്തിപ്പിടിച്ചു

Published by

കോട്ടയം: അഞ്ചാം പരിശ്രമത്തിലാണ് പാലാ പാറപ്പള്ളി കാരിക്കുന്നേല്‍ ആല്‍ഫ്രഡ് തോമസിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാം റാങ്ക് ലഭിച്ചത്. ആദ്യ മൂന്നു തവണയും ഫൈനല്‍ പരീക്ഷ വരെ എത്തി നാലാം തവണ ഇന്റര്‍വ്യൂവില്‍ ആണ് പരാജയപ്പെട്ടത്. 2023 ല്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വളരെ കുറച്ചുമാര്‍ക്കിനാണ് സിവില്‍ സര്‍വീസ് നഷ്ടപ്പെട്ടത്. പിന്നീട് ഒരു വര്‍ഷം വിട്ടിട്ടാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഡല്‍ഹിയില്‍ കണ്‍സള്‍ട്ട് ആയി ജോലി ചെയ്തിരുന്ന തോമസിന്‌റെയും അധ്യാപികയായിരുന്ന ടെസിയുടെ മകനാണ്. സഹോദരി എയ്ഞ്ചല തോമസ് സിഎ ചെയ്യുന്നു.
ഡല്‍ഹിയിലായിരുന്നു ആല്‍ഫ്രഡിന്റെ പഠനം. സെന്‌റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനുശേഷം സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബിടെക് നേടി. ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു സിവില്‍ സര്‍വീസ് എന്നത്. അതു കേട്ടപ്പോള്‍ പപ്പയും മമ്മിയും പിന്തുണച്ചു. തുടര്‍ന്ന് 2018 ല്‍ ഡല്‍ഹിയില്‍ തന്നെ കോച്ചിംഗിനു ചേരുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by