Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്രാമീണർ സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 

അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ ഗവർണർ, ഇരകളുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

Janmabhumi Online by Janmabhumi Online
Apr 20, 2025, 08:06 pm IST
in India
അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും സന്ദർശനം നടത്തുന്ന ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 

അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും സന്ദർശനം നടത്തുന്ന ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 

FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമീണർ സർവ്വതും നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ അഭയാർത്ഥികളെപ്പോലെ ഭയന്ന്കഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പരിഷ്കൃതസമൂഹത്തിന് അത് കണ്ടുനിൽക്കാനാവില്ലെന്നും ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ ഗവർണർ, ഇരകളുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യക്തമാക്കി.

“ദുരിതാശ്വാസക്യാമ്പുകളിൽ കണ്ടതും കേട്ടതും അതിദാരുണമായ, അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. അക്രമം എന്ത് വില കൊടുത്തും തടയും. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. അക്രമബാധിതരായ മുഴുവൻപേരെയും അവിടെത്തന്നെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകും. ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളും വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ച് സമഗ്രമായ ഒരു അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കും ” – ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ ഇവിടെയുള്ള കുടുംബങ്ങളെ കണ്ടു. അവർ എന്നോട് അവരുടെ സങ്കടങ്ങളും ആശങ്കകളും നിർദ്ദേശങ്ങളും പറഞ്ഞു. അവയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽകൊണ്ടുവരും. രാജ്ഭവൻ അത് നിരീക്ഷിക്കും. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പീസ്റൂം രാജ്ഭവനിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നോട് നേരിട്ട് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഞങ്ങൾ അവരുമായി ബന്ധപ്പെടും. തീർച്ചയായും വളരെ ഫലപ്രദമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ഇങ്ങനെയൊന്ന് ഇനി ആവർത്തിക്കാൻ അനുവദിക്കില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഷംഷേർഗഞ്ചിലെ ജാഫ്രാബാദിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയും ഗവർണർ സന്ദർശിച്ചു. കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം, സ്ഥിരമായ ബിഎസ്എഫ് ക്യാമ്പ് അടക്കമുള്ള അവരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയിൽകൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി മമതയുടെ അഭ്യർത്ഥന നിരസിച്ച് ബംഗാളിലെ അക്രമബാധിത പ്രദേശങ്ങളിലെത്തിയ ഗവർണർ വ്യാപകമായ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച ധൂലിയൻ, സുതി, ജംഗിപൂർ എന്നിവയുൾപ്പെടെ ഗ്രാമങ്ങളും ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ചു.  അക്രമത്തിന്റെ പ്രാരംഭം മുതൽ സംസ്ഥാന- കേന്ദ്ര സർക്കാരുകളും കേന്ദ്ര സംസ്ഥാന സേനകളും റെഡ്ക്രോസ്, സെന്റ് ജോൺസ് ആംബുലൻസ് അടക്കമുള്ള സന്നദ്ധസേവന പ്രസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പരിഹാര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഗവർണർ തന്റെ തനതായ ശൈലിയിലൂടെ ബംഗാൾ ജനതയുടെ പ്രത്യാശയായി മാറി.

എല്ലായിടത്തും പരാതികളും പരിവേനങ്ങളുമായി ജനം കണ്ണീരോടെ ഗവർണറെ പൊതിഞ്ഞു. ജാഫ്രാബാദിൽ ആവലാതികളും പ്രതിഷേധവുമായി അലമുറയിട്ട ജനങ്ങളോട് അദ്ദേഹം ചോദിച്ചു: “നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടോ? ” “രാജ്യപാൽ ജയ് ഹോ” വിളികളോടെയാണ് അവർ അതിനോട് പ്രതികരിച്ചത്.

എല്ലാവിഭാഗം അധികാരികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കൊൽക്കത്തയിലെത്തിയാലുടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗവർണർ ബോസ് പറഞ്ഞു. “ഇത് പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട മണിക്കൂറാണ്,” – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ശുപാർശ ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “ഗവർണർ എന്ന നിലയിൽ ഞാൻ സൂക്ഷ്മത പാലിക്കണം. രാഷ്‌ട്രപതി ഭരണത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”.

Tags: KolkataBengal Governor Dr. C.V. Ananda BoseMurshidabad riotshindu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് മുഹമ്മദ് കരീം ; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ഹിന്ദുമതമാണെന്നും കരീം

World

ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികളുടെ ജനസംഖ്യ അതിവേഗം വർദ്ധിക്കുന്നു : റിപ്പോർട്ട് പുറത്ത് വിട്ട് പ്യൂ റിസർച്ച് സെന്റർ

World

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

India

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

India

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies